ജീവനക്കാര്‍ തമ്മില്‍ അടി; എയര്‍ ഇന്ത്യാ വിമാനം രണ്ടു മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട വിമാനമാണ് വൈകിയത്. ഇന്നലെ വൈകുന്നേരം 5.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തര്‍ക്കത്തെ തുടര്‍ന്ന് 8 മണിക്കാണ് പുറപ്പെട്ടത്. വിമാനത്തില്‍ പാര്‍ലമെന്‍റ് അംഗങ്ങളും ഉദ്യേഗസ്ഥരും ഉള്‍പ്പെടെ 158 യാത്രക്കാര്‍ ഉണ്ടായിരുന്നു.

 സംഭവത്തെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതായും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും എയര്‍ഇന്ത്യ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ അശ്വനി ലോഹാനി അറിയിച്ചിട്ടുണ്ട്. രണ്ട് ക്യാബിന്‍ ജീവനക്കാര്‍ തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തര്‍ക്കം പിന്നീട് അടിപിടിയില്‍ എത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജീവനക്കാര്‍ തമ്മില്‍ ചെറിയ വാക്കു തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നാണ് എയര്‍ഇന്ത്യയുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.