ലഖ്നൊ: ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ചുകൊന്നു. ദേവാരി ഗ്രാമത്തിൽ നിന്നുള്ള മുൻ ഗ്രാമത്തലവനായ അഭിഭാഷകൻ രാജീവ് സിങ് ആണ് മരിച്ചതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കട്വാരു കാ പുരയിലെ സദ്ഭാവന നഗർ കോളനിയിൽ വർഷങ്ങളായി അദ്ദേഹം താമസിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സദ്ഭാവന നഗർ കവലയ്ക്ക് സമീപം മോട്ടോർ സൈക്കിളിൽ വന്ന രണ്ട് അക്രമികൾ അദ്ദേഹത്തിന്‍റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. സിങ്ങിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗ്രാമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിങ്ങിന് ഒരാളുമായി തർക്കമുണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്, ഇതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.
വെടിവയ്പ്പിന്റെ മുഴുവൻ സംഭവവും പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.