ക്ഷേത്രങ്ങളില്‍ ദലിതര്‍ക്ക് വിലക്ക്; ഗുജറാത്തില്‍ അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

ഗാന്ധിനഗര്‍: ദലിതര്‍ക്ക് ക്ഷേത്രപ്രവേശം നിഷേധിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം കേസുകളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ ഷൈലേഷ് പാര്‍മര്‍ നല്‍കിയ ചോദ്യത്തിന് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലാണ് ഇക്കാര്യം നിയമസഭയെ രേഖാമൂലം അറിയിച്ചത്. 2015 ജൂണ്‍ 13വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ബറൂച്ച്, ആനന്ദ്, പോര്‍ബന്തര്‍, അഹ്മദാബാദ്, മഹിസാഗര്‍ തുടങ്ങിയ ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.