പഞ്ചാബ് അതിര്‍ത്തിയില്‍ നാലു കള്ളക്കടത്തുകാരെ വെടിവെച്ചുകൊന്നു

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാല് അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. ഫിറോസ്പൂര്‍ ജില്ലയിലെ മെഹന്തിപൂര്‍ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ളവരുമാണ്. ഹെറോയിന്‍ കടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. 10 കിലോയോളം ഹെറോയിന്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യക്കാര്‍ ഹെറോയിന്‍ വാങ്ങാനത്തെിയവരും പാകിസ്താനില്‍ നിന്നത്തെിയവര്‍ വില്‍ക്കാന്‍ എത്തിയവരുമാണെന്ന് ബി.എസ്.എഫ് ജനറല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ആര്‍.കെ. തപ്പ പറഞ്ഞു.
ബി.എസ്.എഫിന്‍െറ പട്രോളിങ്ങിനിടെയാണ് ഇവരെ കണ്ടത്തെിയത്. സൈനികര്‍ക്കുനേരെ നിറയൊഴിച്ച ഉടനെ ബി.എസ്.എഫുകാര്‍ തിരിച്ചടിക്കുകയായിരുന്നു. ഹെറോയിനു പുറമെ ചൈനീസ് നിര്‍മിത കൈത്തോക്കുകളും പാകിസ്താന്‍ കറന്‍സികളും സിം കാര്‍ഡുകളും സംഭവസ്ഥലത്തുനിന്ന് കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.