‘നീറ്റ്’ ഇൗ വർഷം വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: െമഡിക്കൽ പ്രവേശത്തിന് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഇൗ വർഷം ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാൽ മതിയെന്നും സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശ പരീക്ഷയിലൂടെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശത്തിന് അനുമതി നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നീറ്റ് ഇൗ വർഷം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാടെടുത്തത്.

മെഡിക്കൽ പ്രവേശത്തിന് സംസ്ഥാനങ്ങൾ പരീക്ഷ നടത്തുകയോ തീയതി നിശ്ചയിക്കുകയോ ചെയ്തിട്ടുണ്ട്. അതിനാൽ പ്രവേശ നടപടികളുമായി മുന്നോട്ട് േപാകാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. മെയ് ഒന്നാം തീയതിയിലെ പരീക്ഷ മാറ്റിവെച്ച്  ജൂലൈ 24ന് ഒറ്റഘട്ടമായി പരീക്ഷ നടത്താമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് ഇന്ന് മൂന്ന് മണിക്ക് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ദേശീയ തലത്തിൽ ഏകീകൃത പ്രവേശ പരീക്ഷ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്) നടത്താൻ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.