ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; നാദിയ ജില്ലയിൽ സംഘർഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴ് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന 62 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകൾ ഉൾപ്പെടെ 418 പേരാണ് മത്സര രംഗത്തുള്ളത്.

തൃണമൂല്‍ കോൺഗ്രസ് മന്ത്രിമാരായ ശശി പാഞ്ച, സാധന്‍ പാണ്ഡെ, ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, അഞ്ചാംവട്ടം മത്സരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എ മുഹമ്മദ് സൊഹ്റാബ്, സി.പി.എം എം.എല്‍.എ അനീസുറഹ്മാന്‍, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ നസ്റുല്‍ ഇസ് ലാം എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.

അതേസമയം, മുർഷിദാബാദിലെ ദംഗലിൽ സി.പി.എമ്മിന്‍റെ പോളിങ് ഏജന്‍റ് ബോംബേറിൽ മരിച്ചു. നാദിയ ജില്ലയിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗായേസോര്‍ മണ്ഡലത്തില്‍ സി.പി.എം-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

സുരക്ഷ മുൻനിർത്തി വിവിധ പോളിങ് സ്റ്റേഷനുകളിലായി 75,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഏപ്രിൽ 25, 30, മേയ് അഞ്ച് തീയതികളിലാണ് അടുത്ത മൂന്നു ഘട്ടങ്ങളിലെ വോട്ടെടുപ്പ് നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.