ബംഗാള്‍ ഇന്ന് വീണ്ടും ബൂത്തിലേക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ട വോട്ടെടുപ്പിന്‍െറ രണ്ടാം ഭാഗമാണ് തിങ്കളാഴ്ച. 31 നിയമസഭാമണ്ഡലങ്ങളിലായി 70 ലക്ഷം വോട്ടര്‍മാരാണ് തിങ്കളാഴ്ച ബൂത്തിലത്തെുക. 8465 പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ജനവിധിതേടുന്ന 163 സ്ഥാനാര്‍ഥികളില്‍ 21 വനിതകളുമുണ്ട്. സി.ആര്‍.പി.എഫും സംസ്ഥാനപൊലീസും സാഹചര്യങ്ങള്‍ നിയന്ത്രിക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു-കോണ്‍ഗ്രസ് സഖ്യം, ബി.ജെ.പി എന്നിവരുടെ ത്രികോണമത്സരത്തിനാണ് ബംഗാള്‍ സാക്ഷിയാവുക. അഞ്ചുതവണ സി.പി.എം എം.എല്‍.എയായ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനാസ് ഭുനിയ തുടങ്ങിയവരാണ് ഈ ഘട്ടത്തിലെ പ്രധാന മത്സരാര്‍ഥികള്‍. മേയ് അഞ്ചിനാണ് ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.