മുംബൈ: ആശങ്കകൂട്ടി നഗരത്തിലെ ചേരിപ്രദേശങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം വർധിക് കുന്നു. വർളിയിലെ മത്സ്യത്തൊഴിലാളി കോളനിയായ കോളിവാഡയിൽ 10 പേരും ധാരാവിയിൽ രണ്ടു പേരുമടക്കം 103 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എട്ടു പേർ മരിക്കുകയും ചെയ ്തു. കോളിവാഡയിൽ രോഗബാധക്ക് അതിസാധ്യതയുള്ള 135 േപരെ നഗരസഭ ആരോഗ്യ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. വർളിയിൽ 57കാരനായ ഹെഡ്േകാൺസ്റ്റബിളിനും ഭാര്യക്കും രോഗം പകർന്നതോടെ പൊലീസ് ക്യാമ്പിൽ പൊലീസുകാർ താമസിക്കുന്ന കെട്ടിടം മുദ്രവെച്ചു.
നഗരത്തിൽ 433 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 30 പേർ മരിച്ചു. മുംബൈയിലേതടക്കം മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 717 ആവുകയും മരണം 44ലെത്തുകയും ചെയ്തു. മുംബൈ, പുണെ, ഒൗറംഗാബാദ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണമുണ്ടായത്. 423 കേസുകളിൽ നടത്തിയ പരിശോധനയിൽ 11 ശതമാനം പേരുടെ രോഗപ്പകർച്ചയുടെ ഉറവിടത്തിെൻറ സൂചനപോലും ലഭിച്ചിട്ടില്ല.
55 ശതമാനം പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നു. 154 കേസുകളിൽ 20 ശതമാനം പേർക്ക് വിദേശയാത്രക്കിടെയാണ് രോഗബാധയുണ്ടായത്.
11 ശതമാനം പേർക്ക് ഇവരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.
ധാരാവിയിൽ രോഗം ബാധിച്ച് മരിച്ച വസ്ത്ര യൂനിറ്റ് ഉടമ താമസിക്കുന്ന കെട്ടിടത്തിലെ സ്ത്രീക്കും മറ്റൊരു 32കാരനുമാണ് പുതുതായി സ്ഥിരീകരിച്ചത്.
ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ഗാർമെൻറ് യൂനിറ്റ് ഉടമയുടെ ഭാര്യക്കും മകൾക്കും രോഗം പകർന്നിട്ടില്ല.
ഇതിനിടയിൽ, നവി മുംബൈയിൽ കോവിഡ് രോഗം പടർത്തിയതിന് 10 ഫിലിപ്പീൻസുകാർെക്കതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.