മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ 16 ജവാൻമാർ കൊല്ലപ്പെട്ടു. പൊലീസ് വാഹനം ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് സ്േഫാടനത്തിലാണ് ഡ്രൈവറുൾപ്പെടെ ജവാൻമാർ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം.
പ്രദേശത്ത് ഒരു ഓപ്പറേഷന് ശേഷം ദാദാപുർ റോഡിലുടെ സഞ്ചരിക്കുന്ന സംഘമാണ് സ്ഫോടനത്തിന് ഇരയായത്. രണ്ട് വാഹനങ്ങളിലായി ഉദ്യോഗസ്ഥരുണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ വർഷം ഏപ്രിൽ 22ന് 40 മാവോയിസ്റ്റുകളെ െപാലീസ് ഏറ്റുമുട്ടലിൽ കൊന്നിരുന്നു. ഇതിെൻറ പ്രതികരമാണെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഗഡ്ചിറോലിയിലുള്ള ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഗഡ്ചിറോലിയിലെ കുർഖേദയിൽ റോഡിനരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ കരാറുകാരെൻറ കൈവശമുള്ള വാഹനങ്ങൾ മാവോയിസ്റ്റുകൾ പരിശോധിച്ചിരുന്നു. മണ്ണെണ്ണക്കും ഡീസലിനും വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 11ന് ഗഡ്ചിരോലിയിലെ പോളിങ് ബൂത്തിനു സമീപം സ്േഫാടനം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.