ദുബൈ: ഭൂരിപക്ഷം രാജ്യങ്ങളും വിദേശികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കുേമ്പാൾ പ്രവാസികൾക്കായി വാതിൽ തുറക്കുകയാണ് യു.എ.ഇ. രാജ്യത്ത് താമസവിസയുള്ളവർക്ക് മടങ്ങിയെത്താമെന്ന് പ്രഖ്യാപിച്ചാണ് യു.എ.ഇ നയം വ്യക്തമാക്കിയത്. താമസ വിസയുടെ കാലാവധി കഴിഞ്ഞവർക്കും പ്രവേശനത്തിന് അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യ ഉൾപെടെ വിദേശ രാജ്യങ്ങളിൽനിന്ന് യു.എ.ഇയിൽ എത്താൻ ആഗ്രഹിക്കുന്നവരുടെ ആശങ്കക്ക് പരിഹാരമായി.
യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് മാത്രമല്ല, തിരികെയെത്തുന്നവർക്കും സ്വാഗതമോതുന്നുവെന്ന വ്യക്തമായ സൂചനയാണ് ഭരണകൂടം നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ ഏർപെടുത്തിയതും പ്രവാസികളെ നാട്ടിലേക്കയച്ചതും ആരെയും ഇവിടെ നിന്ന് ഒഴിവാക്കാനല്ല എന്ന സന്ദേശമാണ് യു.എ.ഇ ഇതിലൂടെ നൽകുന്നത്.
ഇന്ത്യ ഉൾപെടെ രാജ്യങ്ങൾ സ്വദേശികൾക്ക് നിയന്ത്രണം ഏർപെടുത്തുേമ്പാഴാണ് ഗൾഫ് രാജ്യങ്ങൾ വിദേശികൾക്ക് സ്വാഗതമോതുന്നത്. കഴിഞ്ഞയാഴ്ച ബഹ്റൈനിലേക്ക് തിരുവനന്തപുരത്തുനിന്ന് യാത്രക്കാരെ കൊണ്ട് പോയിരുന്നു. ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ട് പോകുന്ന വിമാനങ്ങൾ നിലവിൽ യാത്രക്കാരില്ലാതെയാണ് ഗൾഫ് രാജ്യങ്ങളിൽ എത്തുന്നത്.
ഇൗ വിമാനങ്ങളിൽ യാത്രക്കാരെ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കാനാകും. ഇത്തരം പ്രത്യേക വിമാനങ്ങൾ സർവിസ് തുടങ്ങുന്നതോടെ നാട്ടിലുള്ളവർക്ക് ഗൾഫിൽ എത്താൻ കഴിയും. യു.എ.ഇയിൽ കുടുങ്ങിയ കുടുംബംഗങ്ങളെ സന്ദർശിക്കാനും ഇവിടെ ബിസിനസ് ശൃംഖലകളുള്ളവർക്കും ആശ്വാസം പകരുന്നതാണ് തീരുമാനം.
ആർക്കൊക്കെ തിരികെയെത്താം:
ആദ്യ പടിയായി റസിഡൻറ്സ് വിസയുള്ളവർക്കും വിസ കാലാവധി കഴിഞ്ഞവർക്കുമാണ് അവസരം. ഇവർ നാട്ടിലാണെങ്കിലും വിസ കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകുമെന്ന് അറിയിച്ചിരുന്നു. അതിനാൽ, താമസ വിസയുടെ കാലാവധി കഴിഞ്ഞവർക്കും തിരികെ എത്താനാകും.
മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്:
smartservices.ica.gov.ae എന്ന സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സൈറ്റിൽ പ്രവേശിച്ച് പബ്ലിക് സർവിസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. അതിൽ അദർ സർവിസ് എന്ന വിഭാഗത്തിൽ റെസിഡൻറ്്സ് ഒൗട്ട്സൈഡ് യു.എ.ഇ എന്നത് തെരഞ്ഞെടുക്കണം. സ്റ്റാർട്ട് സർവിസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കേണ്ട ഭാഗത്തെത്തും. ഇവിടെയാണ് പേരും വിലാസവുമെല്ലാം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.