ദുബൈ: ഇൗ കൊറോണക്കാലത്തും മാരത്തൺ മത്സരമോ. അതും 42 കിലോമീറ്റർ ഫുൾ മാരത്തൺ. അസാധ്യ മായതെന്തും സാധ്യമാകുന്ന ദുബൈ ഇതും യാഥാർഥ്യമാക്കാനൊരുങ്ങുകയാണ്. ചെറിയ ചില മാറ്റ ങ്ങളുണ്ടെന്ന് മാത്രം. നിങ്ങളുടെ വീട്ടകമായിരിക്കും ട്രാക്ക്. സ്മാർട്ട് വാച്ചും മൊബൈ ൽ ഫോണുമായിരിക്കും റഫറി. ദുബൈ സ്പോർട്സ് കൗൺസിലാണ് വ്യത്യസ്തമായ മാരത്തണുമാ യി രംഗത്ത് വന്നത്. ഏപ്രിൽ 10ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന മാരത്തൺ ലോക ചരിത്രത്തിലെ ആദ്യ ‘ഹോം മാരത്തണാണ്’. 5.30 റൺ ക്ലബ്, എ.എസ്.െഎ.സി.എസ് മിഡിൽ ഇൗസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. വീട്ടിലിരിക്കുന്നവരുടെ കായിക ക്ഷമത നഷ്ടപ്പെടാതിരിക്കാൻ സ്പോർട്സ് കൗൺസിൽ നടത്തിവരുന്ന ‘ബി ഫിറ്റ്, ബി സേഫ്’കാമ്പയിെൻറ ഭാഗമായാണ് മാരത്തൺ ഒരുങ്ങുന്നത്.
മത്സരം എങ്ങനെ: 42.195 കിലോമീറ്ററാണ് ഒാടിത്തീർക്കേണ്ടത്. രാവിലെ എട്ടിനും വൈകീട്ട് ആറിനും ഇടയിലുള്ള ഏത് സമയത്തും നിങ്ങൾക്ക് ഒാടാം. എന്നാൽ, ഒാട്ടം താമസ സ്ഥലത്തായിരിക്കണമെന്ന് മാത്രം. വീടിനടുത്തുള്ള മൈതാനങ്ങളോ റോഡോ വ്യായാമം ചെയ്യാൻ ഉപയോഗിക്കുന്ന ട്രെഡ്മില്ലോ ഇതിനായി ഉപയോഗിക്കരുത്. സമയവും ദൂരവും കണക്കാക്കുന്നതിന് സ്മാർട്ട് വാച്ചോ മൊബൈൽ േഫാണോ ഉപേയാഗിക്കാം.
പ്രവേശനം സൗജന്യമാണ്. സ്മാർട്ട് ഫോണും വാച്ചും ചാർജ് തീരാതെ നോക്കണം. സ്ട്രാവ (Strava) എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് നിങ്ങളുെട സമയവും ദൂരവും മനസ്സിലാക്കുന്നത്. ഇതിനായി സ്ട്രാവ ആപ്പ് ഡൗൺലോഡ് ചെയ്യണം. സ്മാർട്ട് വാച്ചോ ഫോേണാ (ഒാട്ടത്തിനായി ഏതാണോ ഉപേയാഗിക്കുന്നത്) ഇതിനോട് ബന്ധിപ്പിക്കണം. ഇതുവഴി നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് വാച്ചിലെയും ഫോണിലെയും സമയവും ദൂരവും സംഘാടകർക്ക് ലഭ്യമാവും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ മാരത്തൺ പൂർത്തിയാക്കുന്നവർക്ക് സമ്മാനം നൽകും. ഒാട്ടത്തിനിടക്ക് വിശ്രമിക്കാൻ പോയാൽ ആ സമയവും ഒാട്ടത്തിെൻറ സമയമായി കണക്കാക്കും.
ഏത് പ്രായത്തിലുള്ളവർക്കും പെങ്കടുക്കാം. ഏപ്രിൽ ആറാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. 5.30 റൺ ക്ലബിെൻറ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സാധാരണ മാരത്തണ് ഉപേയാഗിക്കുന്ന പോലെ റണ്ണിങ് ഷൂവും ജഴ്സിയും ഉപയോഗിക്കുന്നതാവും നല്ലത്. സമ്മാനം: മാരത്തൺ പൂർത്തിയാക്കുന്ന എല്ലാവർക്കും ജഴ്സിയും സർട്ടിഫിക്കറ്റും ഫിനിഷർ മെഡലും ലഭിക്കും. പെങ്കടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
പുരുഷ, വനിത വിഭാഗങ്ങളിൽ ജേതാക്കളെ തെരഞ്ഞെടുക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് എ.എസ്.െഎ.സി.എസിെൻറ ഫുൾ റണ്ണിങ് കിറ്റും മോസ്കോ മാരത്തണിനുള്ള എൻട്രി ടിക്കറ്റും മെഡലും ലഭിക്കും. സെപ്റ്റംബറിലാണ് മോസ്കോ മാരത്തൺ. ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് വെർെട്ടക്സ് ഫിറ്റ്നസിെൻറ ഇലക്ട്രിക്കൽ മസിൽ സ്റ്റിമുലേഷൻ (ഇ.എം.എസ്) ലഭിക്കും. അസാധ്യം എന്നത് നമ്മുടെ ഡിക്ഷ്ണറിയിൽ ഇല്ലെന്ന് തെളിയിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് 5.39 റൺ ക്ലബ് സ്ഥാപകൻ ഫുആദ് നാസർ പറഞ്ഞു. കോവിഡ് പടരുന്ന കാലത്ത് വീട്ടിലിരിക്കുന്നവർക്ക് വ്യായാമം ചെയ്യാൻ ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.