ദുബൈ: ഫേസ് മാസ്ക്കിന് അമിത വില ഇൗടാക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി. ദുബൈയിലെ ഒമ്പത ് ഫാർമസികൾക്കും രണ്ടു ഡിസ്ട്രിബ്യൂഷൻ കമ്പനികൾക്കുമെതിരെയാണ് പിഴ ചുമത്തിയത്. കൊ റോണ വൈറസ് തീർക്കുന്ന മഹാമാരിക്കെതിരെ രാജ്യവ്യാപകമായി ജാഗ്രത പുലർത്തുന്ന സാഹച ര്യത്തിൽ ശുചിത്വ അവശ്യവസ്തുക്കളുടെ ഉയർന്ന ആവശ്യം ചൂഷണം ചെയ്ത് കൊള്ളവില ഇൗടാക്കിയ സ്ഥാപനങ്ങൾക്കെതിരെ ദുബൈ എക്കണോമിയാണ് പിഴയിട്ടത്.
ജുമൈറ, അൽ വാസൽ, നായിഫ്, ഇബ്നു ബത്തൂത്ത മാൾ, എമിറേറ്റ്സ് മാൾ, അൽ ഖവാനീജ്, മിർദിഫ് എന്നിവിടങ്ങളിലെ ഒമ്പത് ഫാർമസികൾ മാസ്ക്കുകൾ അമിത വിലയ്ക്ക് വിൽക്കുന്നതായി കണ്ടെത്തി.
വിതരണ ശൃംഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ അനിയന്ത്രിത വില ഇൗടാക്കി ഫാർമസികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രണ്ട് വിതരണക്കാർക്കും പിഴ ചുമത്തിയത്.ദുബൈ എക്കണോമിയിലെ കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) നടത്തിയ പരിശോധനയിലാണ് നടപടി.
കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കും, മാത്രമല്ല വ്യാപാരം നിർത്തലാക്കുന്ന തരത്തിലുള്ള നടപടികളും കൈക്കൊള്ളും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശുചിത്വ അവശ്യവസ്തുക്കളുടെ വില കുറച്ചുകൊണ്ട് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കണമെന്ന് ദുബൈ എക്കണോമി ഫാർമസികളോടും മെഡിക്കൽ ഉപകരണ വിതരണക്കാരോടും അഭ്യർഥിച്ചു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.