ദുബൈ: വൈറസ് വ്യാപനം ഇല്ലാതാക്കാൻ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത കടുത്ത നിയന്ത്രണ ങ്ങളെടുത്തതോടെ യു.എ.ഇയിലെ ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ-വ്യാപാരകേ ന്ദ്രങ്ങളും അടച്ചുപൂട്ടി. ഷോപ്പിങ് സെൻററുകൾ ഉൾപ്പെടെയുള്ള കമേഴ്സ്യൽ സ്ഥാപനങ്ങളും പഴം, പച്ചക്കറി മാർക്കറ്റ്, മത്സ്യ, മാംസ മാർക്കറ്റുകളും പൂർണമായും പ്രവർത്തനം നിർത്തി . പൊതുജനസമ്പർക്കം ഇല്ലാതാക്കുന്നതിനുള്ള സത്വരമായ നടപടികളുടെ ഭാഗമായാണ് ആരോ ഗ്യ പ്രതിരോധ മന്ത്രാലയവും നാഷനൽ എമർജൻസി ആൻഡ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയും രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയത്.
സാമൂഹികമായി അകലം പാലിച്ച് വൈറസ് വ്യാപനത്തെ സമ്പൂർണമായി ചെറുക്കുന്നതിനുള്ള ഇൗ നിയന്ത്രണം രണ്ടാഴ്ചക്കാലം തുടരും. ഫാർമസി, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന റീട്ടെയ്ൽ ഔട്ട്ലെറ്റ്, റസ്റ്റാറൻറ്, സഹകരണ സ്ഥാപനങ്ങൾ എന്നിവ മാത്രമാണ് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നത്. ഇൗ സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, സൗകര്യത്തിെൻറ 30 ശതമാനം ഉപഭോക്താക്കളെ മാത്രമേ പ്രവേശിക്കാവൂ, കുറഞ്ഞത് രണ്ടു മീറ്റർ അകലം പാലിക്കണം തുടങ്ങിയ കർശന നിർദേശങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പാലിക്കണം. റസ്റ്റാറൻറുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും അവിടെ ഇരുന്ന് കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പാർസൽ, ഹോംഡെലിവറി സംവിധാനങ്ങളിലൂടെ മാത്രമേ ഭക്ഷണം നൽകാവൂ എന്നും നിർദേശമുണ്ട്. ഇൗ കാലയളവിൽ എല്ലാവരും പുറത്തിറങ്ങാതെ വീടുകളിൽതന്നെ കഴിയണമെന്നാണ് നിർദേശം. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടിവന്നാൽ സ്വന്തം വാഹനം ഉപയോഗിക്കണമെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
തുറന്നുപ്രവർത്തിക്കും
ഗ്രോസറി സ്റ്റോറുകൾ
സൂപ്പർ മാർക്കറ്റുകൾ
സഹകരണ സൊസൈറ്റികൾ
ഫാർമസികൾ
ബേക്കറികൾ
കാർ വർക്ക്ഷോപ്പുകൾ
ലോൺട്രികൾ
ഇലക്ട്രിക്കൽ സേവന ദാതാക്കൾ
ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും
ക്ലിനിക്കുകൾ
അടഞ്ഞുകിടക്കും
മാളുകളിലും മാർക്കറ്റുകളിലും തെരുവുകളിലുമുള്ള കമേഴ്സ്യൽ ഔട്ട്ലെറ്റുകൾ
മത്സ്യ, മാംസ, പച്ചക്കറി മാർക്കറ്റുകൾ (മൊത്തവിതരണക്കാർ ഒഴികെ)
ശീശ കഫേകൾ
ജിമ്മുകളും ഫിറ്റ്നസ് സെൻററുകളും
തീം പാർക്കുകൾ
അമ്യൂസ്മെൻറ് സെൻററുകളും ഇലക്ട്രോണിക് ഗെയിം സ്േറ്റഷനുകളും
സിനിമ തിയറ്ററുകൾ
പുരുഷന്മാരുടെയും സ്ത്രീകളുടെയും സലൂണുകൾ
മസാജ് പാർലറുകളും സ്പാകളും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.