ദുബൈ: വാടക നൽകാത്തതിെൻറ പേരിലുള്ള കുടിയൊഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാൻ ദ ുബൈ സുപ്രീം ലെജിേസ്ലഷൻ കമ്മിറ്റി നിർദേശം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്ര ിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബൈ സുപ്രീം ലെജിേസ്ലഷൻ കമ്മിറ്റി ചെയർമാനും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ഉത്തരവിറക്കിയത്. വീടുകളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നും കുടിയൊഴിപ്പിക്കാനുള്ള നടപടികൾ നിർത്തിവെക്കാനാണ് നിർദേശം. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കുടിയൊഴിപ്പിക്കൽ ഉത്തരവുകൾക്കാണ് നിർദേശം ബാധകമാകുക.
വാടകയുമായി ബന്ധപ്പെട്ട കേസുകളിലെ തടവ് നടപടികൾ ഒഴിവാക്കാനും നിർദേശം നൽകി. വെല്ലുവിളി നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിനുവേണ്ടിയാണ് ഇത്തരം നടപടികളെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലും കഴിഞ്ഞ ദിവസം സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദാണ് ജുഡീഷ്യൽ വകുപ്പിന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, തടവ്, വാഹനം, സ്വത്ത് എന്നിവ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികളും രണ്ടുമാസത്തേക്ക് നിർത്തിവെക്കണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.