അബൂദബി: എമിറേറ്റിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ വലിയ രീതിയിൽ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. പരിസ്ഥിതി സുസ്ഥിരത നയം നടപ്പിലാക്കിയ ശേഷം ഏകദേശം 47 കോടിയിലധികം പ്ലാസ്റ്റിക് ബാഗുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിച്ചു. പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ മാത്രം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തില്‍ 95 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് പരിസ്ഥിതി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗത്തിനായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് റീസൈക്ലിങ് മെഷീനുകള്‍ വഴിയും വീടുകളില്‍ നിന്നുള്ള ശേഖരണത്തിലൂടെയും 26.7 കോടി കുപ്പികളാണ് പുനരുപയോഗത്തിനായി മാറ്റിയത്. ഏകദേശം 7,386 ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധിച്ചു. ഇത് പരിസ്ഥിതിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
കാര്‍ബണ്‍ പുറന്തള്ളലില്‍ ഉണ്ടായ ഈ കുറവ് ഏകദേശം 1.85 ലക്ഷം വാഹനങ്ങള്‍ പുറന്തള്ളുന്ന കാർബൺഡയോക്സൈഡിന് തുല്യമാണ്. ഈ വർഷം തുടക്കം മുതൽ നടപ്പാക്കിയ ദേശീയ പ്ലാസ്റ്റിക് നിരോധനത്തിന് അനുസൃതമായും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറക്കാനായി. ഇതിന്‍റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായ സർവേയും അധികൃതർ നടത്തിയിരുന്നു. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം ഉണ്ടായിട്ടുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. 126 രാജ്യങ്ങളിൽ നിന്നുള്ള 5,000ത്തിലേറെ ആളുകൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 96 ശതമാനം ആളുകളും പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങളെ കുറിച്ച് ബോധവാൻമാരാണ്. പരിസ്ഥിതിക്ക് ഇണങ്ങും വിധം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള പ്രതിബദ്ധത 90 ശതമാനം പേരും പങ്കുവെച്ചു.
പ്ലാസ്റ്റിക് ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും 95 ശതമാനം ആളുകളും അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇ.എ.ഡിയുടെ അവബോധ ക്യാമ്പയിനുകളിൽ 89 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. ബദൽ ബാഗുകളുടെ വില വിപണിയിൽ ന്യായമാണെന്ന് സർവേയിൽ 89 ശതമാനം പേരും പ്രതികരിച്ചു. ഇത്തരത്തിൽ ബാഗുകളിൽ നിന്നുള്ള വരുമാനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നതിനിൽ 88 ശതമാനം പേർ അനുകൂലിക്കുകയും ചെയ്തു. കൂടാതെ സർവേയിൽ പങ്കെടുത്തവരിൽ 95 ശതമാനം പേരും നിലവിലെ നടപടിക്രമങ്ങളും നിയമങ്ങളും ഫലപ്രദമാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.
സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും കൂടുതൽ സുസ്ഥിരമായ ഉപഭോഗ ശീലങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത വളർത്താൻ ക്യാമ്പയിനിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഇ.എ.ഡി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലിം അൽ ദാഹിരി പറഞ്ഞു. ഈ സര്‍വേ ഫലങ്ങള്‍ വരാനിരിക്കുന്ന കൂടുതല്‍ സുസ്ഥിര പദ്ധതികള്‍ക്ക് വലിയൊരു അടിത്തറയാണ് നല്‍കുന്നത്. ജനങ്ങളുടെ ഈ പിന്തുണയും സഹകരണവും വരും വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക് മുക്തമായ ഭാവി കെട്ടിപ്പടുക്കാന്‍ ഭരണകൂടത്തിന് കൂടുതല്‍ കരുത്തേകും. ഫെഡറല്‍ തലത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൂടി കര്‍ശനമായതോടെ, വരും തലമുറയ്ക്കായി മലിനീകരണമില്ലാത്ത ഒരു പ്രകൃതിയെ കരുതിവെക്കാന്‍ യു.എ.ഇക്ക് സാധിക്കുമെന്നതില്‍ സംശയമില്ല. ഈ സുസ്ഥിര വികസന മാതൃക ആഗോളതലത്തില്‍ത്തന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണ് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.