ദുബൈ: ബൂട്ടണിയുന്ന കാലംതൊേട്ട കുഞ്ഞുമനസ്സുകളിൽ ലയണൽ മെസ്സി എന്ന പേര് പതിഞ്ഞിട ്ടുണ്ടാവും. ടി.വിയിലും സ്വപ്നങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയതാരത്തെ കൺമുന്നിൽ കണ ്ടതിെൻറ അമ്പരപ്പിലാണ് യു.എ.ഇയിലെ ഒരുകൂട്ടം വിദ്യാർഥികൾ. എക്സ്പോ 2020െൻറ ഭാഗമായി ദുബൈയിലെത്തിയപ്പോഴാണ് സാക്ഷാൽ ലയണൽ മെസ്സി ഇവരുടെ മുന്നിൽ നേരിട്ടവതരിച്ചത്. അഞ്ചു സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർഥികൾക്കും അവരുടെ അധ്യാപകർക്കുമാണ് മെസ്സിയെ കാണാനും സംസാരിക്കാനും അവസരം ഒരുക്കിയത്. എക്സ്പോയുടെ അംബാസഡറായ മെസ്സി രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ദുബൈയിലെത്തിയത്.
അൽവാസൽ പ്ലാസയിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം മെസ്സിയുമൊത്ത് ഫോേട്ടായുമെടുത്ത് ഒാേട്ടാഗ്രാഫും വാങ്ങിയാണ് കുഞ്ഞുങ്ങൾ മടങ്ങിയത്. ‘‘കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ഭാവി സൂപ്പർതാരങ്ങളാണവർ. എക്സ്പോയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. യുവാക്കൾക്ക് പുതിയ കാഴ്ചപ്പാട് നൽകാൻ എക്സ്പോ സഹായിക്കും. എല്ലാവരെയുംപോലെ എക്സ്പോ കാണാനുള്ള ആകാംക്ഷയിലാണ് ഞാനും’’ -മെസ്സി പറഞ്ഞു. എക്സ്പോ സ്കൂൾ പ്രോഗാമിെൻറ ഭാഗമായി നറുക്കെടുപ്പിലൂടെയാണ് പത്ത് കുട്ടികളെ തെരഞ്ഞെടുത്തത്.
ആസ്ട്രേലിയൻ ഇൻറർനാഷനൽ സ്കൂൾ, റാഷിദ് ബിൻ സഇൗദ് സ്കൂൾ, അൽ ജാഹിസ് ഗേൾസ് സ്കൂൾ, ഒമർ ബിൻ അൽ ഖത്താബ് സ്കൂൾ, അൽ സാദാ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഭാഗ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.