ദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ള മനുഷ്യർക്ക് സുഗമ സഞ്ചാരത്തിന് സമ്പൂർണ സൗകര്യങ ്ങളുള്ള നഗരമായി ദുബൈയെ പരിവർത്തിപ്പിക്കാനുള്ള റോഡ്-ഗതാഗത അതോറിറ്റിയുടെ പദ് ധതി ആദ്യ ഘട്ടം പൂർത്തിയായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘മൈ കമ്യൂണിറ്റി- എ സിറ്റി ഫോർ എവരിവൺ’ എന്ന ദർശനത്തിെൻറ ഭാഗമായി ആർ.ടി.എ നടപ്പാക്കുന്ന ദുബൈ യൂനിവേഴ്സൽ ഡിസൈൻ കോഡ് ഒാഫ് പീപ്പിൾ ഒാഫ് ഡിറ്റർമിനേഷൻ ഇൗ വർഷം അവസാനത്തോടെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ആർ.ടി.എ കേന്ദ്ര ഒാഫിസ്, ഉം റമൂൽ, ദേര, ബർഷ, അവീർ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ, ഹത്ത, ജബൽ അലി, ഖിസൈസ്, കറാമ, ദേര സിറ്റി െസൻറർ, മാൾ ഒാഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിലവിൽ നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് ഒരു പ്രയാസവുമില്ലാതെ ചക്രക്കസേര ഉപയോഗിച്ച് സഞ്ചരിക്കാൻ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഗുബൈബ, നാഇഫ്, റിഗ്ഗ, ഒാൾഡ് സബ്ക, ന്യൂ സബ്ക മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങളിലും ഇൗ സൗകര്യങ്ങളുണ്ടെന്ന് ആർ.ടി.എയിലെ നിശ്ചയദാർഢ്യ സൗഹൃദ സമിതി മേധാവി അബ്ദുൽ റിദാ അബു അൽ ഹസ്സൻ അറിയിച്ചു. കാഴ്ചപരിമിതർക്ക് ബ്രെയ്ലി ലിപിയിൽ സൂചനകൾ, ശാരീരിക വ്യതിയാനമുള്ളവർക്ക് ഉപയോഗ സൗകര്യമുള്ള ശുചിമുറികൾ, കേൾവി കുറവുള്ളവർക്ക് സഹായത്തിന് മൈക്രോഫോണുകൾ, ബസ് സ്റ്റേഷനുകളിൽ വൈദ്യുതി വീൽചെയറുകൾ ചാർജ് ചെയ്യാൻ സൗകര്യം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.