ദുബൈ: അതിവേഗം മുന്നേറുന്ന ദുബൈയുടെ കുതിപ്പിന് കരുത്തേകാൻ ദുബൈ ഫ്യൂചർ ഡിസ്ട്രിക് ട് എന്ന പേരിൽ പ്രത്യേക മേഖല വരുന്നു. ദുബൈയുടെ സാമ്പത്തിക മുഖച്ഛായതന്നെ മാറ്റിയെഴ ുതുന്ന പ്രത്യേക മേഖല ഉടൻ യാഥാർഥ്യമാക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന് ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. പുതുതായി രൂപം നൽകിയ ദുബൈ കൗൺസിലിെൻറ രണ്ടാമത്തെ യോഗത്തിലാണ് പ്രഖ്യാപനം. ഇതോടൊപ്പം,
ദുബൈയുടെ നവ സാമ്പത്തിക വളർച്ചക്ക് കരുത്തേകുന്ന കമ്പനികൾക്ക് േപ്രാത്സാഹനമേകാൻ 100 കോടി ദിർഹവും പ്രഖ്യാപിച്ചു. ദുബൈയുടെ ഭാവി സാമ്പത്തിക വികസനം ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ദുബൈ വേൾഡ് ട്രേഡ് സെൻറർ, എമിറേറ്റ്സ് ടവർ, ദുബൈ ഇൻറർനാഷനൽ ഫിനാൻസ് സെൻറർ എന്നിവയെ പരസ്പരം ബന്ധപ്പെടുത്തിയായിരിക്കും ഫ്യൂചർ ഡിസ്ട്രിക്ട് ഒരുക്കുന്നത്. സാമ്പത്തിക ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള സജ്ജീകരണം ഇവിടെ ഒരുക്കും.
ദുബൈയെ വ്യാപാര കേന്ദ്രമാക്കാനും ആഗോള കമ്പനികളെ ആകർഷിക്കാനും നവസാമ്പത്തിക സംരംഭങ്ങളുടെ തലസ്ഥാനമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. 2025ഒാടെ ദുബൈയുടെ വിദേശ നിക്ഷേപം രണ്ട് ട്രില്യൻ ദിർഹമായി ഉയർത്തും. ഇതിന് പുറമെ, ദുബൈയുടെ ടൂറിസം, വ്യാപാര മേഖലകൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ 50 ഒാഫിസുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.