ദുബൈ: സൗരഭ്യങ്ങൾ തേടി ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് ദുബൈ ഗോൾഡ് സൂക്കിലെത്തുന ്ന സഞ്ചാരികൾക്ക് അവർക്കിണങ്ങുന്ന സുഗന്ധദ്രവ്യങ്ങൾ സമ്മാനിക്കുന്നയാൾ എന്നാണ് ച ാവക്കാട് മണത്തല മടപ്പൻ യൂസുഫിനെ നമുക്കറിയുക. എന്നാൽ അദ്ദേഹം അതിലേറെ അഭിമാനം കെ ാള്ളുന്നത് മറ്റൊരു വിലാസത്തിലാണ്. മറ്റുള്ളവരുടെ ജീവിതത്തിലും പ്രചോദനത്തിെൻറ നറുമണം പരത്തുന്ന ഫിറ്റ്നസ് അംബാസഡറാണ് താനെന്നാണ് യൂസുക്കയുടെ പക്ഷം. സുഗന്ധ വിൽപന തെൻറ ജീവിതമാർഗമാണെങ്കിൽ ഫിറ്റ്നസ് തനിക്ക് ജീവിതം തന്നെയാണ്. വയസ് അൻപത് കടന്നു. പക്ഷെ ഒരുമാതിരിപ്പെട്ട ചെറുപ്പക്കാർക്കൊന്നും ഒാട്ടത്തിലും ചാട്ടത്തിലും നീന്തലിലുമൊന്നും ഇദ്ദേഹത്തെ അത്രയെളുപ്പം മറികടക്കാനാവില്ല.മണത്തല സ്കൂളിൽ പഠിക്കുന്ന കാലം തൊേട്ട ഒാട്ടത്തിലും ചാട്ടത്തിലും ഒന്നാമനായിരുന്നു.
കടലോരത്ത് ജനിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് അദ്ദേഹം പറയും. കടൽപ്പുറത്ത് പത്തു കിലോമീറ്റർ ഒാടിയാണ് പരിശീലിച്ചിരുന്നത്. പൂഴിമണ്ണിൽ ഒാടി വേഗവും കരുത്തും സ്വന്തമാക്കി. തറവാടു കുളത്തിലും പള്ളിക്കുളത്തിലും കടലിലുമെല്ലാം നീന്തി മറിഞ്ഞു. അതിനൊപ്പം ഡിസ്കോ ഡാൻസും കളിച്ചു. 17 വയസ് പിന്നിടുേമ്പാഴേക്കും മറ്റേതൊരു ചാവക്കാട്ടുകാരനെയും പോലെ പ്രവാസത്തിലേക്ക് കാലൂന്നി. ഖത്തറിലും പിന്നീട് ദുബൈയിലും. യു.എ.ഇയിലെ എണ്ണം പറഞ്ഞ സുഗന്ധവ്യാപാരിയായി തിരക്കിൽ മുങ്ങുേമ്പാഴും മംസാർ ബീച്ചിൽ പോയി നിത്യേന ഒരു മുങ്ങിക്കുളി നിർബന്ധം. ബ്ലൂസ്റ്റാർ അൽെഎൻ, അബൂദബി ഇന്ത്യൻ സോഷ്യൽ സെൻറർ, മലയാളി സമാജം, കെ.എം.സി.സി എന്നിങ്ങനെ മുതിർന്ന പ്രായത്തിലുള്ളവർക്ക് പ്രവേശനമുള്ള ഒരു കായിക മേള പോലും ഒഴിവാക്കില്ല.
കട ആരെയെങ്കിലും ഏൽപ്പിച്ച് മേളക്ക് പോകും. ഇനി മുതിർന്ന പ്രായക്കാർക്ക് പ്രത്യേക മത്സരം ഇല്ലെങ്കിൽ തന്നെ ചെറു പ്രായക്കാരുമായി മത്സരിക്കാൻ സദാ സന്നദ്ധൻ. പലപ്പോഴും ചെറുപ്പക്കാരെ തോൽപ്പിക്കും, ചിലപ്പോൾ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ കിട്ടും. പരിഭവമില്ല, പെങ്കടുക്കലാണ് പ്രധാനം. ഒാടി ഒന്നാമതെത്തിയാൽ ട്രാക്കിലൊന്ന് തലകുത്തിമറിയും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തും ആഹ്വാനം ചെയ്ത ഫിറ്റ്നസ് ചലഞ്ചിെൻറ പൊതു പരിപാടിയിൽ 30 സെക്കൻറ് കൊണ്ട് 50 പുഷ്അപ്പ് എടുത്ത് വമ്പൻ സമ്മാനം നേടിയിരുന്നു. ഒറ്റ സെറ്റിൽ 75 പുഷ്അപ്പ് ആണ് സാധാരണ ചെയ്യാറ്. ആരെങ്കിലും ഒരു പുഷ്അപ്പ് ചലഞ്ച് ഒരുക്കുമെങ്കിൽ കൂടുതൽ ചെയ്യാനും റെഡി. അബൂദബി മലയാളി സമാജം കായിക മേളയിൽ മകനോടൊപ്പം ഒാടി സമ്മാനം നേടിയത് അഭിമാനകരമായ അനുഭവമായി. മറ്റൊരിക്കൽ കിട്ടിയ കൂട്ടയോട്ടത്തിന് കിട്ടിയ സമ്മാനം പിന്നാലെ ഒാടിയെത്തിയ പെൺകുട്ടിയുടെ സത്യസന്ധതക്കുള്ള പാരിതോഷികമായി കൈമാറി.
യു.എ.ഇക്ക് പുറമെ സൗത്ത് ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂർ, ഖത്തർ എന്നിവിടങ്ങളിലും ഇന്ത്യയിലും നടന്ന വെറ്ററൻസ് മേളകളിൽ പെങ്കടുത്തു. സെപ്റ്റംബറിൽ തായ്ലൻറിൽ നടക്കാനിരിക്കുന്ന ഗുഡ്വിൽ സോക്കർ ഫെസ്റ്റിലും ബൂട്ടുകെട്ടും. ദിവസേന കൃത്യമായ സമയം കായിക പരിശീലനത്തിന് നീക്കിവെക്കും. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ ഉപയോഗിക്കാറില്ല. കടയിൽ വരുന്നവരോട് അത്തർ എങ്ങിനെ ശരീരത്ത് പുരട്ടണം എന്നതിനേക്കാളേറെ ശരീരം എങ്ങിനെ ആരോഗ്യത്തോടെ സൂക്ഷിക്കണമെന്നാണ് സംസാരിക്കുക. മദ്യപാനം, പുകവലി എന്നിവ ഇല്ലാത്തതും നിരന്തരമുള്ള കായിക വ്യായാമവും അതീവ ശ്രദ്ധവേണ്ട തെൻറ തൊഴിലിനെ ഏറെ സഹായിക്കുന്നുവെന്നും ഇദ്ദേഹം പറയുന്നു. വയസാ എന്നു വിളിക്കുന്നവരോട് ഇഷ്ടക്കുറവില്ല, പക്ഷെ തനിക്കു പ്രായമായി എന്നു പറഞ്ഞ് മാറ്റി നിർത്താൻ ശ്രമിക്കുന്നവരോട് തുറന്നു പറയും... എന്നാൽ വാ, എന്നോടൊപ്പം ഒന്ന് ഒാടി നോക്കൂ.. എന്നിട്ട് തീരുമാനിക്ക് ആരാണ് വയസനെന്ന്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.