അബൂദബി: മോശം കാലാവസ്ഥയെ തുടർന്ന് യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ െഎ’യുട െ വിക്ഷേപണം രണ്ടാമതും മാറ്റിവെച്ചു. തെക്കനമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന് ദ്രത്തിന് മുകളിൽ അതി ഉയരത്തിലുണ്ടാകുന്ന കാറ്റ് കാരണമാണ് വിക്ഷേപണം മാറ്റിയത്. മേഖലയിലെ കാലാവസ്ഥ വിലയിരുത്തിയ ശേഷം പുതിയ വിക്ഷേപണ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂലൈ ആറിന് യു.എ.ഇ സമയം രാവിലെ 5.53ന് ‘ഫാൽക്കൺ െഎ’ വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വിക്ഷേപണ സമയത്ത് മോശം കാലാവസ്ഥയായിരിക്കുമെന്ന് കണ്ടതിനാൽ വിക്ഷേപണം ജൂലൈ എട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് വീണ്ടും മാറ്റിയത്.
യു.എ.ഇ വിക്ഷേപിക്കുന്ന നാലാമത് നിരീക്ഷണ കൃത്രിമോപഗ്രഹമാണ് ‘ഫാൽകൺ െഎ’. ഇതിെൻറ വിക്ഷേപണത്തോടെ രാജ്യത്തിന് മൊത്തം പത്ത് കൃത്രിമോപഗ്രഹങ്ങളാകും. 2020ഒാടെ 12 കൃത്രിമോപഗ്രഹങ്ങൾ സ്വന്തമാക്കുക എന്നതാണ് യു.എ.ഇയുടെ ലക്ഷ്യം. എയർബസ് ഡിഫൻസ്^സ്പേസും തേൽസ് അലേനിയയും ചേർന്നാണ് ‘ഫാൽക്കൺ െഎ’ നിർമിച്ചത്. ഉന്നത നിലവാരമുള്ള ഫോേട്ടാകൾ പകർത്താൻ കഴിവുള്ളതാണ് ഇത്. 1500 കിലോ ഭാരമുള്ള ‘ഫാൽക്കൺ െഎ’ ഇറ്റാലിയൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച ‘വേഗ റോക്കറ്റ്’ ഉപയോഗിച്ച് യൂറോപ്യൻ കമ്പനിയായ അരിയാനെ സ്പേസ് ആയിരിക്കും വിക്ഷേപിക്കുക. 550ലധികം കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച കമ്പനിയാണ് അരിയാനെ സ്പേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.