അബൂദബി: ഇന്ധന സ്റ്റേഷനുകളിൽ ഇന്ധനം നിറച്ചുനൽകുന്ന സേവനത്തിന് ഇൗടാക്കിയിരു ന്ന പത്ത് ദിർഹം ഫീസിൽനിന്ന് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അഡ്നോക് വാലറ്റ് ഉപഭോക ്താക്കളെ ഒഴിവാക്കി. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സൗജന്യ സേവനം നൽകുക. മറ ്റു സമയങ്ങളിൽ സേവനം ലഭിക്കാൻ പത്ത് ദിർഹം നൽകുകയോ സ്വയം ഇന്ധനം നിറക്കുകയോ വേണം. ‘സ്മാർട്ട് പേ അഡ്നോക് വാലറ്റ് സർവീസി’ൽ രജിസ്റ്റർ ചെയ്തവർക്ക് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ സൗജന്യമായി ഇന്ധനം നിറച്ചുനൽകുമെന്ന് അഡ്നോക് അധികൃതർ ഞായറാഴ്ച അറിയിച്ചു. രജിസ്റ്റർ ചെയ്യാത്തവർക്കും ജൂലൈയിൽ സൗജന്യ സേവനം ലഭിക്കും.
എന്നാൽ, ആഗസ്റ്റിൽ സൗജന്യ സേവനം ലഭിക്കാൻ അഡ്നോക് വാലറ്റ് രജിസ്ട്രേഷൻ നടത്തിയിരിക്കണം. അഡ്നോകിെൻറ ‘ഹലോ സമ്മർ’ കാമ്പയിെൻറ ഭാഗമായാണ് ഇളവ്. എമിറേറ്റ്സ് െഎ.ഡിേയാ മറ്റു ടോക്കണുകളോ ഉപയോഗിച്ച് ഇന്ധനത്തിനുള്ള തുക ഏത് അഡ്നോക് സർവീസ് സ്റ്റേഷനുകളിലും സുരക്ഷിതമായി അടക്കാനുള്ള പ്രീപെയ്ഡ് സേവനമാണ് അഡ്നോക് വാലറ്റ്. ഇതിലെ അക്കൗണ്ട് ഉടമക്ക് മറ്റുള്ളവരെ നാമനിർദേശം ചെയ്യാനും അവർക്ക് ഇൗ അക്കൗണ്ട് ഉപയോഗിച്ച് ഇന്ധനം നിറക്കാനും സാധിക്കും.
പകലിലെ ഏറ്റവും ചൂടുള്ള സമയങ്ങളിൽ കൂടുതൽ സൗകര്യപ്രദമായി ഇന്ധനം നിറക്കുന്നതിന് അഡ്നോക് വാലറ്റ് ഉപഭോക്താകൾക്ക് ഫീസിളവ് അനുവദിക്കുകയാണെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻ ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഇൗദ് അൽ റശ്ദി പറഞ്ഞു. 2018 ജൂണിലാണ് ഇന്ധനം നിറച്ചുനൽകുന്ന പ്രീമിയം സേവനത്തിന് അഡ്നോക് പെട്രോൾ സ്റ്റേഷനുകളിൽ പത്ത് ദിർഹം ഇൗടാക്കി തുടങ്ങിയത്. വയോധികർ, അംഗപരിമിതർ, പരിക്കുള്ളവർ തുടങ്ങിയവരെ നേരത്തെ തന്നെ ഫീസിൽനിന്ന് ഒഴിവാക്കിയിരുന്നു. പ്രീമിയം സേവനം ആവശ്യമില്ലാത്തവർക്ക് സ്വന്തമായി ഇന്ധനം നിറക്കുകയും ഫീസിൽനിന്ന് ഒഴിവാകുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.