ഷാർജ: ജീവിതം ഓൺലൈനായി മാറിയതോടെ തട്ടിപ്പുകളും ആ ഭാഗത്തേക്ക് ചേക്കേറിയിരിക്കുക യാണ്. തൊഴിൽ മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ഇപ്പോൾ വൈറലാകുന്നത്. ഗൾഫ് മേഖലയില െ പ്രധാന കമ്പനികളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയാണ് തട്ടിപ്പ് സംഘങ്ങൾ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാരാണ് ഇവരുടെ വലയിൽ വീണ് പോകുന്നവരിൽ അധികവും. സമൂഹ മാധ്യമങ്ങളിൽ ഇവർ നൽകുന്ന തൊഴിൽ പരസ്യങ്ങൾ കണ്ട് മോഹിതരാകുന്ന യുവാക്കൾ ഇവരുമായി ഓൺലൈനായി തന്നെ ബന്ധപ്പെടുന്നു.
മികച്ച ശമ്പളം, താമസം, ഭക്ഷണം, രണ്ട് വർഷത്തിൽ എയർ ടിക്കറ്റ്, വർഷത്തിൽ ശമ്പള വർധന, ജോലി കയറ്റം തുടങ്ങിയവയാണ് തൊഴിൽ അന്വേഷകൻ നേരിൽ കണ്ടിട്ടുപോലുമില്ലാത്ത എജൻറുമാർ മുന്നോട്ട് വെക്കുന്ന മോഹന വാഗ്ദാനങ്ങൾ. ഇവരുടെ വലയിൽ അകപ്പെട്ട് കഴിഞ്ഞാൽ പണം ആവശ്യപ്പെടും, അതിെൻറ ഇടപാടും ഓൺലൈനായി തന്നെ. എന്നാൽ പരമാവധി തുക കൈയിലൊതുങ്ങിയാൽ പിന്നെ എജൻറിനെ കാണാൻ കിട്ടില്ല. ഇത്തരം ചതി നാട്ടിൽ വെച്ച് തന്നെ മനസിലാകുന്നതിനാൽ ഗൾഫിലെത്തി നരക യാതന അനുഭവിക്കേണ്ട ഗതികേട് ചിലർക്ക് ഉണ്ടാകുന്നില്ല എന്നാൽ ചില ഏജൻറുമാർ സന്ദർശക വിസയിൽ ആളുകളെ എത്തിച്ച് പൊരിവെയിലത്ത് നിറുത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.