ദുബൈ: ഇന്ത്യൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിെൻറ വൻ വിജയത്തിൽ പ്രതീക്ഷയു ം ആശങ്കയും പങ്കിട്ട് പ്രവാസികൾ. ഇൗ വർഷം ആദ്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പര്യടനത്തിനു പിന്നാലെ ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ പൊതുവെ യു.പി.എ അനുകൂല മനസ് വ്യാപകമായിരുന്നു. തെ രഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളിലെല്ലാം അവർ പ്രകടിപ്പിച്ചത് ഇന്ത്യൻ മതേതരത്വം സംരക്ഷിക്കാൻ കെൽപ്പുള്ള ഭരണ കൂടം വരണമെന്ന ആശയായിരുന്നു.
എക്സിറ്റ് പോൾ ഫലം വന്ന ശേഷവും പ്രതീക്ഷ കൈവിടാതിരുന്ന ഇൗ വിഭാഗത്തിന് കടുത ്ത ഞെട്ടൽ പകർന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. എന്നാൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞില്ല എന്നത് അവർക്ക് ആശ്വാസം പകർന്നു. എൻ.ഡി.എയുടെ വൻവിജയത്തിനു പിന്നിൽ വോട്ടിങ് മെഷീനിലെ തട്ടിപ്പാണ് എന്ന സ്വരത്തിലെ ചർച്ചകളാണ് രാത്രി വൈകിയും പ്രവാസി ക്യാമ്പുകളിൽ നിറയുന്നത്. അതേ സമയം നരേന്ദ്രമോദിയുടെ നയങ്ങൾ രാജ്യം അംഗീകരിച്ചു എന്ന ആഹ്ലാദത്തിലായിരുന്നു ബി.െജ.പി^ സംഘ്പരിവാർ അനുകൂലികളായ പ്രവാസികൾ. നേരം പുലരുേമ്പാൾ തന്നെ വിവിധ രാഷ്ട്രീയ ചിന്ത പുലർത്തുന്നവരും സാധാരണക്കാരുമായ പ്രവാസികൾ ടി.വിക്കു മുന്നിലായിരുന്നു.
ജോലിക്ക് പുറപ്പെട്ടവർ മൊബൈലിൽ സാകൂതം ഫലം പരിശോധിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, അബൂദബി മലയാളി സമാജം തുടങ്ങിയ സംഘടനകൾ വലിയ സ്ക്രീനിൽ തെരഞ്ഞെടുപ്പ് ഫലം കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ദേശീയതലത്തിലെ പൊതു തെരെഞ്ഞടുപ്പ് ഫലം മതേതരത്വത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. എന്നാൽ, പ്രവാസ ലോകത്തുനിന്ന് നാട്ടിൽ പോയി യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ് കേരളത്തിലെ ഫലമെന്നും പുന്നക്കൻ പറഞ്ഞു. വിശ്വാസ വിരോധവും ദാർഷ്ട്യവും കൈമുതലായുള്ള രാഷ്ട്രീയത്തെ സമൂഹം എത്രമേൽ വെറുക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന ജനവിധിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അബൂദബി സംസ്ഥാന കെ.എം.സി.സി അഭിപ്രായപ്പെട്ടു.
മതവൈരത്തിലൂടെ രാഷ്ട്രീയം വളർത്താമെന്ന ബി.ജെ.പി.യുടെ കുടിലചിന്തയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിയ കേരളീയ മനസ്സിന് പ്രവാസ സമൂഹത്തിെൻറ നന്ദി അറിയിക്കുന്നു. അപര വിദ്വേഷം പ്രചരിപ്പിച്ചും വർഗീയത വിളമ്പിയും കപട ദേശീയത ഉണർത്തിയും േദശീയതലത്തിൽ ബി.ജെ.പി നേടിയ വിജയം ആശങ്കാജനകമാണ്. മതേതര - ജനാധിപത്യ ചേരിക്ക് കൂടുതൽ ജാഗ്രതാ ബോധം ഈ ജനവിധി നൽകുന്നതായും അബൂദബി കെ.എം.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. എൻ.ഡി.എയുടെ ത്രസിപ്പിക്കുന്ന വിജയം വികസനം താഴെ തട്ടിൽ വരെയെത്തി എന്നതിെൻറ തെളിവാണെന്നും കേന്ദ്ര സർക്കാറിെൻറ എല്ലാ പ്രവർത്തനങ്ങൾക്കും രാജ്യത്തെ ജനങ്ങൾ ക്ലീൻ ചിറ്റ് നൽകിയെന്നും ബി.ജെ.പി എൻ.ആർ.ഐ സെൽ പ്രതിനിധി അഡ്വ. അരുൺകുമാർ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ വിജയം സഹായിക്കും.
അധികാര ധാർഷ്ട്യം നിറഞ്ഞ പ്രവൃത്തികളെ ജനം തള്ളിക്കളയും എന്ന സന്ദേശമാണ് കേരളത്തിലെ ഫലം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ചവർക്ക് ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറൽ െസക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ. ഇസ്മായിൽ എന്നിവർ അഭിനന്ദനം അറിയിച്ചു. വർഗീയത പരത്തി വോട്ട് നേടാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കും സി.പി.എമ്മിെൻറ അക്രമ-കൊലപാതക രാഷ്ട്രീയത്തിനുമേറ്റ തിരിച്ചടിയാണ് കേരളത്തിൽ യു.ഡി.എഫിനുണ്ടായ മിന്നുന്ന വിജയമെന്ന് അബൂദബി കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ രാഷ്ട്രീയ മതേതര ചേരി ശക്തിപ്പെടേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇതെന്ന് അബൂദബി കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി പ്രസിഡൻറ് ഷാനവാസ് പുളിക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.