ദുബൈ: ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ദുബൈ ആരോഗ് യ അതോറിറ്റിയുടെ (ഡി.എച്ച്.എ) അന്വേഷണം. മേയ് ഒമ്പതിനാണ് 42കാരിയായ ബെറ്റി റിത ഫെർണാണ്ടസ് ശസ്ത്രക്രിയക്കിടെ മരിച്ചത്. തുടർന്ന് ഭർത്താവ് ഡി.എച്ച്.എക്ക് പരാതി നൽകുകയായിരുന്നു.
ഇതു സംബന്ധിച്ച കേസ് അന്വേഷണത്തിലാണെന്ന് ഡി.എച്ച്.എ ഹെൽത്ത് റെഗുലേഷൻ മേഖല സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. സംഭവത്തിൽ ആശുപത്രി ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. ജന്മനാ ഉള്ള പ്രശ്നം കാരണം ബെറ്റിയുടെ ഇടുപ്പിന് ചെറിയ തോതിൽ സ്ഥാനഭ്രംശം സംഭവിച്ചിരുന്നു.
ഇത് പരിഹരിക്കാനാണ് ദുബൈ അൽ ബർഷയിലെ അൽ സഹ്റ ആശുപത്രി ഒാർത്തോപീഡിക് കൺസൾട്ടൻറ് ഡോ. സമീഹ് തറബിചിയുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയക്ക് വിധേയയാകാൻ തീരുമാനിച്ചത്. ഇതിനായി മേയ് ഒമ്പതിനാണ് രണ്ട് കുട്ടികളുടെ അമ്മയായ ബെറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടത്.
ശസ്ത്രക്രിയക്കിടെ ബെറ്റിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാവുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ ഒാപറേഷൻ തിയറ്റിലാണ് ബെറ്റി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.