ദുബൈ: പ്രവാസികൾ ചെയ്ത നൻമകൾ മറക്കുകയും മടങ്ങി വന്നവരെ സങ്കടപ്പെടുത്തുകയും ചെയ്ത കഥകൾ പലതും നാം കേൾക്കുന്നുണ്ട്. എന്നാൽ ഒരു ദുബൈ പ്രവാസിയുടെ വീട്ടിൽ മധുരപ്പൊതിയും പൂക്കളുമായി കയറിച്ചെന്ന് സന്തോഷവും അഭിമാനവും പങ്കുവെച്ച കൊയിലാണ്ടിയിലെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും കഥ കൂടി കേൾക്കുക. കോവിഡ് പ്രതിരോധത്തിന് യു.എ.ഇ അധികൃതരുടെ പിന്തുണയോടെ വർസാനിൽ ഒരുക്കിയ കരുതലിെൻറ കോട്ടയിൽ പോരാളിയായി നിന്ന് നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകർന്ന ബാബുരാജ് കുനിയിങ്കലിെൻറ കുടുംബത്തെയാണ് കൊയിലാണ്ടി എൻ.ആർ.െഎ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ആദരിച്ചത്.
കൊയിലാണ്ടി എം.എൽ.എ കെ ദാസൻ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരായ വി.പി ഇബ്രാഹിം കുട്ടി , രാജേഷ് കീഴരിയൂർ, എ.അസീസ് മാസ്റ്റർ , വയനാരി വിനോദ് , അബ്ദുൽ ഖാദർ പരപ്പാളകം , ബൈജു എംപീസ് തുടങ്ങിയവർ ബാബുരാജിെൻറ വീട്ടിലെത്തി കേക്കും പൂച്ചെണ്ടും കൈമാറി. ബാബുവിെൻറ ഭാര്യ റീന,മക്കളായ മാളവിക,അനാമിക എന്നിവർക്ക് അഭിനന്ദനവും സന്തോഷവുമറിയിച്ചു. ആതിഥ്യമര്യാദയുടെയും സഹജീവി സ്നേഹത്തിെൻറയും കൊയിലാണ്ടിത്തനിമ പ്രവാസ ജീവിതത്തിലും നിലനിർത്തുന്നത് അഭിമാനകരമാണെന്ന് നേതാക്കൾ പറഞ്ഞു.
20 വർഷം മുൻപ് യു.എ.ഇയിൽ വന്ന ബാബുരാജ് അജ്മാനിൽ ബിൻത് അൽ ഖലീജ് എന്ന പേരിൽ അറബ് കുട്ടികളുടെ പാർട്ടിവെയർ സ്ഥാപനം നടത്തി വരികയാണ്. സജീവ പാർട്ടി പ്രവർത്തകനായ ഇദ്ദേഹത്തിന് കെ.എം.സി.സി പ്രവർത്തകർക്കൊപ്പം കോവിഡ് പ്രതിരോധ സന്നദ്ധ സേവനത്തിനിറങ്ങുന്നതിൽ ഒരു മടിയുമില്ലായിരുന്നു. തൊഴിലാളികൾക്ക് ശമ്പള സഹിതം അവധി നൽകി യൂണിറ്റ് അടച്ചിട്ടാണ് വർസാനിൽ ഹിന്ദ് ഹ്യൂമാനിറ്റേറിയൻ സിറ്റി തുടങ്ങിയ മാർച്ച് അവസാന വാരം മുതൽ ബാബുരാജ് സേവന സംഘത്തിൽ ചേർന്നത്. സാധാരണ ഗതിയിൽ കച്ചവടത്തിലെ നഷ്ടങ്ങളെല്ലാം നികത്തിത്തരുന്ന നോമ്പ്-പെരുന്നാൾ സീസണിലെ കച്ചവടം ലഭിക്കാതെ പോയതു മൂലം സാമ്പത്തികമായി നഷ്ടം സംഭവിച്ചെങ്കിലും മാനസിക സംതൃപ്തിയാൽ താൻ ഇപ്പോൾ അതി സമ്പന്നനാണെന്ന് ബാബുരാജ് പറയുന്നു. ഇൗ മഹാമാരിയെ നേരിടാൻ ആരോഗ്യപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കുമൊപ്പം തോളോട് തോൾചേർന്ന് നിലയുറപ്പിക്കാനായത് പ്രവാസജീവിതത്തിലെ ഏറ്റവും സമാധാനം പകർന്ന അവസരമാണ്. നിരവധി പേർക്ക് തന്നാലാവുന്ന വിധം ആശ്വാസവും സാന്ത്വനവും പകരുവാനും ഇൗ കാലം സഹായിച്ചു. ഹിന്ദ് ഹ്യൂമാനിറ്റേറിയൻ സിറ്റി അധികൃതർ കഴിഞ്ഞ ദിവസം ആദരപത്രം സമ്മാനിച്ചിരുന്നു. ഒപ്പം സ്വന്തം നാട് കുടുംബത്തെ സ്നേഹപൂർവം ചേർത്തു നിർത്തി എന്നത് ഏറെ ഹൃദ്യമായി.
ബിസിനസിൽ അൽപം കുറവ് സംഭവിച്ചെന്ന പേരിൽ നാട്ടിലേക്ക് ഒാടിപ്പോകുന്നതിൽ അർഥമില്ല എന്ന് ബാബുരാജ് പറയുന്നു. ലാഭത്തിലും നേട്ടങ്ങളിലും മാത്രം പ്രതീക്ഷയർപ്പിക്കുേമ്പാഴല്ല നേട്ടങ്ങളും സങ്കടങ്ങളും ഒരുപോലെ പങ്കുവെക്കുേമ്പാഴാണ് പ്രവാസവും മാനവികതയും പൂർണമാവുകയുള്ളു. ലോകം മുഴുവൻ പകച്ചു നിൽക്കെ കോവിഡിനെ ഏറ്റവും സമർഥമായി നേരിട്ട യു.എ.ഇ വീണ്ടും കുതിച്ചുയരും എന്ന കാര്യത്തിൽ ബാബുരാജിന് തെല്ലുപോലും സംശയവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.