ദുബൈ: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയെ (റിറ) ദുബൈ ഭൂവകുപ്പിന് കീഴിലാക്കി പ്ര വർത്തനങ്ങളും ദൗത്യങ്ങളും പുനഃക്രമീകരിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രി യും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിറക്കി. ദുബ ൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് ഉതകുംവിധം ക്രമീകരിച്ച റിറ, റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനും നിലകൊള്ളും. റിയൽ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്താനും പ്രഫഷനൽ-നൈതിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനും റിറ പ്രവർത്തിക്കും. അതേസമയം, റിറ ചെയ്തുവന്ന റിയൽ എസ്റ്റേറ്റ് വാടക കരാർ, കെട്ടിട ഉടമയും താമസക്കാരും തമ്മിലെ ഇടപാട് രേഖകൾ തുടങ്ങിയ കരാറുകളെല്ലാം ഇനി ദുബൈ ഭൂവകുപ്പിെൻറ ചുമതലയാണ്.
റിയൽ എസ്റ്റേറ്റ് മേഖലയിലെ എസ്ക്രോ (രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വെക്കുന്ന ആധാരം) അക്കൗണ്ടുകൾക്ക് മേൽനോട്ടം വഹിക്കുന്നതും റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ്, മാനേജ്മെൻറ്, ബ്രോക്കറേജ് എന്നിവയുടെ തീർപ്പ് നൽകുന്നതും റിറയാവും.
മാധ്യമങ്ങളിൽ വരുന്ന റിയൽ എസ്റ്റേറ്റ് സംബന്ധിയായ പരസ്യങ്ങൾ പരിശോധിക്കുക, പൊതുജനങ്ങളെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് ബോധവത്കരിക്കുക, കാലാനുസൃതമായ നയങ്ങൾ രൂപവത്കരിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും അതോറിറ്റിക്കായിരിക്കും. ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനാണ് റിറയുടെ സി.ഇ.ഒയെ നിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.