അബൂദബി: ആഗോള സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിദീയൻ പാത്രിയാ ര്‍ക്കീസ് ബാവക്ക് യു.എ.ഇ രാജ്യതലസ്ഥാനത്ത് ഊഷ്മള സ്വീകരണം. യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാെൻറ കൊട്ടാരത്തിലാണ് ബാവക്കും പ്രതിനിധികൾക്കും സ്വീകരണം നൽകിയത്.യു.എ.ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ നേതൃത്വത്തിൽ യു.എ.ഇ വിവിധ ലോക രാജ്യങ്ങളുമായി പുലർത്തുന്ന ബന്ധത്തെ കുറിച്ചും ശൈഖ് നഹ്യാൻ ബാവയോട് വിശദീകരിച്ചു. സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ അടിസ്ഥാനമാക്കിയാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ യു.എ.ഇക്ക് അടിത്തറ പാകിയത്. പരസ്പര സഹകരണത്തോടെയുള്ള സ്വീകാര്യത, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ യു.എ.ഇ.യുടെ ജിവിതരീതികളാണെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.
വിവിധ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ആളുകൾക്കിടയിൽ മിതത്വത്തിെൻറയും സമാധാനപരമായ സഹവർത്തിത്വത്തിെൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യു.എ.ഇ ലോകത്തിന് തന്നെ മാതൃകയാണെന്ന് പാത്രിയാർക്കീസ് ബാവ അഭിപ്രായപ്പെട്ടു. നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനുമായ എം.എ.യൂസുഫലി സംബന്ധിച്ചു.മാർ ബർത്തലോമയോസ് നഥാനിയേൽ, ഐസക് മാർ ഒസ്താത്തിയോസ്, മാർ ബുട്രോസ്, ബാലി ജോസഫ് റമ്പാൻ, ഫാദർ പൗലോസ് എന്നിവർ ബാവയുടെ സംഘത്തിലുണ്ടായിരുന്നു. ത്രിദിന സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്നലെ ലബനാനിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.