ദുബൈ: തുടർച്ചയായ നാല് മാസത്തെ വിലവർധനക്ക് ശേഷം, രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ആഗോള എണ്ണ വിലയിൽ കുറവുവന്ന പശ്ചാത്തലത്തിൽ യു.എ.ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി രാജ്യത്ത് എല്ലാതരം പെട്രോളിനും ഡീസലിനും വില കുറച്ചിട്ടുണ്ട്. 2015ൽ യു.എ.ഇ ‘വിപണി അധിഷ്ഠിത ഇന്ധന വിലനിർണയ രീതി’ സ്വീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ പ്രതിമാസ വിലക്കുറവുകളിലൊന്നാണ് 2026 ജൂലൈയിലേത്.
ഫെബ്രുവരി 28-ന് മിഡിലീസ്റ്റിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ, യു.എ.ഇയിലെ ചില്ലറ ഇന്ധനവില തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് 60 ശതമാനത്തിലധികം ഉയർന്നു. ജൂൺ മാസത്തിലുടനീളം ആഗോള വിപണിയിൽ എണ്ണവില കുറയുന്ന പ്രവണത കാണിച്ചതോടെ, ജൂലൈയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ശക്തമായിരുന്നു.
ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.