സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക്
ദുബൈ: ഇന്നലെ തുടക്കമായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ സർവിസിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാമെന്ന് അധികൃതർ അറിയിച്ചു. കന്നി സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി കമ്പനി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നായ്ക്കളും വേട്ടയാടാൻ ഉപയോഗിക്കുന്ന പക്ഷികളായ ഫാൽക്കണുകളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ട്രെയിനിൽ അനുവദിക്കും. എന്നാൽ, ഇവ അംഗീകൃത അളവിലുള്ള പെറ്റ് കാരിയറുകളിൽ ആയിരിക്കണം കൊണ്ടുപോകേണ്ടത്.
ഈ പെറ്റ് കാരിയർ യാത്രക്കാരുടെ സാധാരണ ഹാൻഡ് ലഗേജ് പരിധിയിൽ പെടുന്നതായിരിക്കും. ഒരു യാത്രക്കാരന് ഒരേസമയം പെറ്റ് കാരിയറും മറ്റൊരു കാബിൻ ബാഗും ഒപ്പം കരുതാനാകില്ല. യാത്രയിലുടനീളം മൃഗങ്ങൾ ഈ കൂട്ടിനുള്ളിൽ തന്നെ തുടരണം. ഒരാൾക്ക് ഒരു പെറ്റ് കാരിയർ മാത്രമേ അനുവദിക്കൂ. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമുള്ള നിയമങ്ങളും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
കുടുംബങ്ങൾക്ക് ഓരോ കുട്ടിക്കും ഓരോ 'പുഷ്ചെയർ' സൗജന്യമായി കൊണ്ടുവരാം, വീൽചെയറോ മറ്റ് യാത്രാസഹായങ്ങളോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. എന്നാൽ, നിർമാതാക്കൾ തന്നെ ഘടിപ്പിച്ചിട്ടുള്ള ബാറ്ററികളുള്ള ഇലക്ട്രിക് വീൽചെയറുകൾ മാത്രമേ ട്രെയിനിൽ അനുവദിക്കൂ. ബുക്കിങ് സമയത്ത് തന്നെ വീൽചെയറുകൾക്കായുള്ള പ്രത്യേക ഇടം റിസർവ് ചെയ്യണം. അതേസമയം, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവിസുകളിൽ അനുവദിക്കില്ല.
യാത്രക്കാർ പാലിക്കേണ്ട പ്രധാന പെരുമാറ്റച്ചട്ടങ്ങൾ
ദുബൈ: ഇത്തിഹാദ് റെയിൽ യാഥാർഥ്യമായതോടെ രാജ്യത്ത് പുതിയൊരു യാത്രാസംസ്കാരത്തിന് തുടക്കമാവുകയാണ്. ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പെരുമാറ്റച്ചട്ടങ്ങൾ ഇവയാണ്:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.