അബൂദബി: പണരഹിത സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ ഫസ്റ്റ് അബൂദബി ബാങ്ക് (ഫാബ്) ‘പേ ഇറ്റ്’ എന്ന പേരിൽ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാലറ്റ് പുറത്തിറക്കി. എമിേററ്റ്സ് െഎ.ഡിയുള്ളവർക്ക് സുരക്ഷിതമായ സേവനം വാലറ്റ് വഴി ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. യു.എ.ഇ പൗരന്മാർക്കും രാജ്യത്തെ താമസക്കാരായ വിദേശികൾക്കും എല്ലാ ദിവസവും 24 മണിക്കൂറും വളരെ പെെട്ടന്ന് പണമയക്കാനും സ്വീകരിക്കാനും ‘പേ ഇറ്റ്’ ഉപകരിക്കും. വ്യാപാരി പങ്കാളിത്ത ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെയോ ക്വിക് റെസ്പോൺസ് കോഡ് (ക്യൂ.ആർ. കോഡ്) സ്കാൻ ചെയ്തോ പണമടക്കാം. ക്യൂ.ആർ. കോഡ്) സ്കാൻ ചെയ്ത പണമടക്കാനുള്ള സംവിധാനം യു.എ.ഇയിൽ ആദ്യമായാണ്.
ബില്ല് സുഹൃത്തുക്കളുമായി ഭാഗംവെക്കാനും അവർ െചലവഴിച്ച തുക മനസ്സിലാക്കാനും സാധിക്കും. യു.എ.ഇയിൽ ഇഷ്യൂ ചെയ്ത ഡെബിറ്റ്^പ്രീപെയ്ഡ് കാർഡുകൾ ഉപയോഗിച്ചും ഫാബ് കാഷ് ഡെപോസിറ്റ് മെഷീനുകൾ വഴിയും മറ്റു യു.എ.ഇ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ട്രാൻസ്ഫർ ചെയ്തും അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ‘പേ ഇറ്റ്’ ഉപഭോക്താക്കൾക്ക് എ.ടി.എമ്മുകളിൽനിന്ന് കാർഡില്ലാതെ പണം പിൻവലിക്കാനും അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനും കഴിയും. എവിടെയായിരുന്നാലും എപ്പോഴായിരുന്നാലും ഉപഭോക്താവിന് തത്സമയം പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന പുതിയ മൊബൈൽ വാലറ്റായ ‘പേ ഇറ്റ്’ ഉപഭോക്തൃ കേന്ദ്രീകൃതമായ ബാങ്കിങ് അനുഭവം സമ്മാനിക്കുമെന്ന് ഫാബ് പേഴ്സനൽ ബാങ്കിങ് ഗ്രൂപ്പ് മേധാവി ഹന ആൽ റുസ്തമാനി പറഞ്ഞു. പണരഹിത സമ്പദ്വ്യവസ്ഥയാകണമെന്ന യു.എ.ഇയുടെ അഭിലാഷത്തിന് അനുസൃതവും കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പ്രയോജനകരവുമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
81 ശതമാനത്തോടെ ആഗോള സ്മാർട്ട് ഫോൺ വ്യാപ്തിയിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണെങ്കിലും രാജ്യത്ത് 75 ശതമാനം പണമടയ്ക്കലും ഇപ്പോഴും കറൻസി ഉപയോഗിച്ചാണെന്നാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് മാസ് സെഗ്മൻറ്സ്^പ്രോഡക്ട്സ് മേധാവി സുവ്രത് സൈഗാൾ അഭിപ്രായപ്പെട്ടു. പണരിഹിത ഭാവിയിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമാണ് നം മുന്നേറിക്കൊണ്ടിരിക്കുന്നത് എന്നതിനൽ സംശയമില്ല. ‘പേ ഇറ്റ്’ അവതരണത്തോടെ പണ ഉപയോഗം പരമാവധി കുറക്കുന്നതിനുള്ള മികച്ച അടിസ്ഥാനസൗകര്യമൊരുക്കുകയാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.