അബൂദബി: കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട് ട സൈനികർക്ക് ഇന്ത്യൻ സമൂഹം അന്ത്യാഞ്ജലിയർപ്പിച്ചു. അബൂദബിയിലെ ഇന്ത്യൻ എംബസി, ദ ുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽ സൈനികർക്ക് ആദരവ് അർപ്പിക്കാൻ ഞാ യറാഴ്ച പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ സൈനികരെ സ്മരിച്ച് നൂറുകണക്കിന് മെഴുകുതിരി കത്തിച്ചു. രാഷ്ട്രം മുഴുവൻ സർക്കാറിനും സുരക്ഷാ സൈനികർക്കും പിന്നിൽ ഉറച്ചുനിൽക്കുമെന്ന് അംബാസഡർ നവ്ദീപ് സിങ് സൂരി ചടങ്ങിലെ പ്രഭാഷണത്തിൽ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവന പ്രതിഫലിപ്പിക്കുന്നതും ഇക്കാര്യമാണ്. അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ ആദ്യം തന്നെ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രങ്ങളിലൊന്നാണ് യു.എ.ഇ. വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന ഇന്ത്യക്കാരെ ഭിന്നിപ്പിക്കുന്ന സന്ദേശങ്ങളിലും ഉൗഹാപോഹങ്ങളിലും പെടാതെ ജാഗ്രത പാലിക്കണമെന്നും സൂരി പറഞ്ഞു.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന പരിപാടിയിൽ കോൺസുൽ ജനറൽ വിപുൽ സംസാരിച്ചു. നൂറുകണക്കിന് ആളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ കോൺസുലേറ്റിൽ എത്തിയത്. കോൺസുലേറ്റ് ഒാഡിറ്റോറിയത്തിലെ സ്ക്രീനിൽ കൊല്ലപ്പെട്ട സൈനികരുടെ ഫോേട്ടാ പ്രദർശിപ്പിച്ചു പുഷ്പാർച്ചന നടത്തി. മെഴുകുതിരി തെളിയിക്കലും മൗന പ്രാർഥനയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.