ദുബൈ: വേനൽ-പെരുന്നാൾ അവധികൾ കഴിഞ്ഞ് സ്വദേശി^വിദേശി കുടുംബങ്ങൾ മടങ്ങിയെത്തി തുട ങ്ങിയതോടെ രാജ്യത്തെ വിമാനത്താവളങ്ങൾ തിരക്കിലമരുന്നു. അടുത്ത ദിവസങ്ങളിൽ അഞ്ചു ലക്ഷം യാത്രക്കാർ ദുബൈയിൽ വന്നിറങ്ങുമെന്നാണ് കണക്ക്. ഇൗ ശനിയാഴ്ച ദുബൈ എയർപോർട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല. ഏകദേശം 73,000 യാത്രക്കാരെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എണ്ണം കൂടുവാൻ തന്നെയാണ് സാധ്യത. വന്നിറങ്ങുന്ന എല്ലാ യാത്രക്കാർക്കും സുഗമമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ ആദ്യവാരം വരെ തിരക്ക് ഇതേ മട്ടിൽ തുടരും. യാത്രക്കാർക്ക് നടപടിക്രമങ്ങൾ എളുപ്പത്തിലാക്കി വീടണയാൻ മികച്ച സജ്ജീകരണങ്ങളാണ് വിമാനക്കമ്പനികൾ ഒരുക്കിയിരിക്കുന്നത്. ദുബൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കൂടുതൽ നേരം കാത്തുനിൽക്കേണ്ടി വരാത്ത രീതിയിൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് എയർപോർട്സ് സർവീസസ് ഡിവിഷനൽ സീനിയർ വൈസ് പ്രസിഡൻറ് മുഹമ്മദ് മത്താർ അറിയിച്ചു. ബാഗുകൾ വേഗത്തിൽ നീക്കുന്നതിനായി കൂടുതൽ ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.