അബൂദബി: അബൂദബിയുടെ മനോഹാരിതയും അപൂർവ നിമിഷങ്ങളും കാമറയിൽ പകർത്തിയ രണ്ട് മലയാളികൾക്ക് പുരസ്കാര നേട്ടം. അബുദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി) സംഘടിപ്പിച്ച ‘അബൂദബി നിങ്ങളുടെ കണ്ണിലൂടെ’ എന്ന ഫോേട്ടാഗ്രഫി^ഫിലിം മത്സരത്തിലാണ് മലയാളികൾ അഭിമാനമായത്. കോട്ടയം വൈക്കം സ്വദേശിയും സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥിയുമായ ടോബിൻ ടോം, തൃശൂർ കൊറ്റനല്ലൂർ സ്വദേശിയും ബിൽഫിംഗർ ടെബോഡിൻ എൻജിനീയറിങ് കമ്പനിയിൽ ഇൻസ്ട്രുമെൻറ് എൻജിനീയറുമായ ആനന്ദ് പയസ് എന്നിവർ കഴിഞ്ഞ ദിവസം മനാറത് അൽ സാദിയാതിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
കായിക^വിനോദ ഫോേട്ടാഗ്രഫി വിഭാഗത്തിൽ ജെറ്റ്സ്കീയിങ്ങിലെ അത്യപൂർവ നിമിഷം പിടിച്ചെടുത്താണ് ടോബിൻ ടോം എന്ന 11ാം ക്ലാസ് വിദ്യാർഥി നേട്ടം കൊയ്തത്. ‘അഡ്വഞ്ചറസ് സ്പോർട്ടിങ് ഇൻ ദ ഹാർട്ട് ഒാഫ് യു.എ.ഇ’ എന്ന ടാഗ്ലൈനോടെ സമർപ്പിച്ച ഫോേട്ടാ സ്പോർട്സ് ഫോേട്ടാഗ്രഫിയുടെ സമഗ്ര ഗുണങ്ങളും പ്രതിഫലിപ്പിക്കുന്നു. 15000 ദിർഹവും നികോൺ കാമറയുമാണ് ടോബിന് സമ്മാനമായി ലഭിച്ചത്. ടോമിച്ചൻ^ബിന്നി ടോം ദമ്പതികളുടെ മകനായ ടോബിൻ ചിത്രകലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
24 സെക്കൻറ് ദൈർഘ്യമുള്ള ഫിലിം വിഭാഗത്തിലാണ് ആനന്ദ് വിജയിയായത്. അബൂദബി ലൂവർ മ്യുസിയം, ഫൗണ്ടേഴ്സ് മെമോറിയൽ, ഫെരാറി വേൾഡ്, എമിറേറ്റ്സ് പാലസ്, മറീന മാൾ, ഗ്രാൻഡ് മോസ്ക്, ഡബ്യൂ.ടി.സി മാൾ, ബ്രേക് വാേട്ടഴ്സ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയുള്ള ഒരു കുടുംബത്തിെൻറ യാത്ര അസാമാന്യ മികവോടെ 24 സെക്കൻറിൽ ഒതുക്കിയതിനാണ് അംഗീകാരം. 20000 ദിർഹമാണ് സമ്മാനത്തുക. സിറ്റി ആൻഡ് ആർകിടെക്ചർ ഫോേട്ടാഗ്രഫി വിഭാഗത്തിൽ ആനന്ദ് സമർപ്പിച്ച ‘അൽ ബഹർ ടവേഴ്സ്’ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു. പയസ്^നാൻസി ദമ്പതികളുടെ മകനായ ആനന്ദ് ഫോേട്ടാഗ്രഫിയിൽ എം.ജി യൂനിവേഴ്സിറ്റി അവാർഡും നേടിയിട്ടുണ്ട്. 30 വിഭാഗങ്ങളിലായി സംഘടിപ്പിച്ച ‘അബൂദബി നിങ്ങളുടെ കണ്ണിലൂടെ’ മത്സരത്തിൽ 4000ത്തിലധികം എൻട്രികളാണ് സമർപ്പിക്കപ്പെട്ടത്. ഫോേട്ടാഗ്രഫി, ഫിലിം എന്നിവക്ക് പുറമെ കല, എഴുത്ത് വിഭാഗത്തിലും മത്സരമുണ്ടായിരുന്നു. പീപ്പിൾസ് ചോയ്സ് ഫോേട്ടാഗ്രഫി വിഭാഗത്തിൽ തമിഴ്നാട് വെല്ലൂർ ജില്ലയിലെ തിരുപ്പത്തൂർ സ്വദേശി മുഹമ്മദലി രാജകും പുരസ്കാരം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.