ജിദ്ദ: വാർഷിക വരുമാനം 3,75,000 റിയാലിൽ കൂടുതലുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും വാറ്റ് നിർബന്ധമാക്കുമെന്ന് സക്കാത്ത്, ഇൻകം ടാക്സ് ജനറൽ അതോറിറ്റി. സ്വാലിഹ് തുർക്കി ഹാളിൽ ജിദ്ദ ചേംബർ ഒരുക്കിയ ശിൽപശാലയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 2018 ജനുവരി മുതലാണ് ഇത് നടപ്പാക്കുക. മാസാന്തമായാണ് കണക്കാക്കുക. വാറ്റിന് നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയായ സ്ഥാപനങ്ങൾ തീരുമാനം ബാധകമാകും. പഞ്ചർ കടകൾക്കും ബക്കാലകൾക്കും ചെറുകിട സ്ഥാപനങ്ങൾക്കും തീരുമാനം നടപ്പാക്കും. നിയമലംഘകരും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നവർക്കും ജയിലും പിഴയും ശിക്ഷയുണ്ടാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വാറ്റ് രാജ്യത്തിെൻറ പ്രധാന ലക്ഷ്യങ്ങൾ യഥാർഥ്യമാക്കുമെന്ന് ചേംബർ അസി. ജനറൽ സെക്രട്ടറി മാസിൻ കുത്ത്ബി പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിലിൽ ഏകീകൃത കരാർ ഒപ്പുവെച്ചതിനാൽ നടപ്പാക്കാൻ സൗദി ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് അടക്കൽ നിർബന്ധമാണെന്നും തീരുമാനം നടപ്പിലാക്കാത്തവർക്ക് പിഴ ഇരട്ടിയായിരിക്കുമെന്ന് സക്കാത്ത് ഇൻകംടാക്സ് ജനറൽ അതോറിറ്റി മേധാവി അഹ്മദ് ത്വാഇഫിയും പറഞ്ഞു.
ചേംമ്പർ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സാന്നിധ്യത്തിൽ നടന്ന ശിൽപശാലയിൽ 100 ലധികം ലീഗൽ അകൗണ്ടുമാർ പെങ്കടുത്തു. വാറ്റ് നിയമം ജനുവരി മുതൽ നടപ്പാക്കുന്നതിനുള്ള നടപടികൾ ആദായനികുതി വകുപ്പിന് കീഴിൽ പുരോഗമിക്കുകയാണ്. അഞ്ച് ശതമാനമാണ് വാറ്റ് നിർണയിച്ചിരിക്കുന്നത്. ലോകത്തെ കുറഞ്ഞ അനുപാതമായാണ് ഇത് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.