റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ലോകശക്തികളുമായി ചേർന്ന് സൗദി അറേബ്യ നടത്തുന്ന സുപ്രധാന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ച നടന്നത്.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും മറ്റ് നിർണായക വിഷയങ്ങളുമാണ് ചർച്ചയിൽ പ്രധാന അജണ്ടകളായി മാറിയത്. മേഖല നേരിടുന്ന വിവിധ സുരക്ഷ ഭീഷണികളെക്കുറിച്ചും അവ പരിഹരിക്കാൻ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഇരുമന്ത്രിമാരും വിശദമായി സംസാരിച്ചു. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനും റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ആശയവിനിമയം ശക്തമായി തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.