യമനിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ സൗദി അറേബ്യ എത്തിക്കുന്നു
റിയാദ്: യമൻ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ ധനസഹായ പദ്ധതിയുടെ ഭാഗമായുള്ള സാങ്കേതിക ഉപകരണങ്ങൾ രാജ്യത്ത് എത്തിത്തുടങ്ങി. ഏദൻ, ഹളർമൗത്ത് എന്നീ പ്രവിശ്യകളിൽ പുതുതായി രണ്ട് അത്യാധുനിക വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ അത്യാധുനിക സജ്ജീകരണങ്ങളാണ് ആദ്യഘട്ടത്തിൽ യമനിൽ എത്തിച്ചിരിക്കുന്നത്.
സൗദി ഭരണകൂടത്തിെൻറ പ്രത്യേക ഗ്രാന്റ് ഉപയോഗിച്ചാണ് ഈ രണ്ട് പുതിയ പവർ സ്റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കുക. ഇവ പ്രവർത്തനസജ്ജമാകുന്നതോടെ യമനിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ വൻ വർദ്ധനവുണ്ടാകും. പുതിയ പദ്ധതിയിലൂടെ ഹളർമൗത്ത് പ്രവിശ്യയിലെ വൈദ്യുത ശൃംഖലയിലേക്ക് 200 മെഗാവാട്ടും ഏദൻ പ്രവിശ്യയിലേക്ക് 100 മെഗാവാട്ടും അധിക വൈദ്യുതി പുതുതായി കൂട്ടിച്ചേർക്കാൻ സാധിക്കും.
യുദ്ധക്കെടുതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യമനിലെ സാധാരണ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ഈ പുതിയ മാനുഷിക-വികസന സഹായം വലിയ ആശ്വാസമാകും. പ്രദേശത്തെ ജനജീവിതം കൂടുതൽ സുഗമമാക്കുന്നതിനും, തകർച്ച നേരിടുന്ന വ്യവസായ-വാണിജ്യ മേഖലകളുടെ പുനരുജ്ജീവനത്തിനും ഈ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.