ലതിക
അങ്ങേപ്പാട്ട്
ഇന്നലെ വരെ നീയെനിക്കു തുറന്ന ആകാശമായിരുന്നു
എന്നിലെ കാറ്റും മിന്നലും വർഷവും നിന്നിലെടുത്ത് നീലവർണ്ണം തൂകി
നിെൻറ നീല നഭസ്സിൽ എെൻറ വേദനയുടെ കറുത്ത മേഘങ്ങളെ തഴുകി ഉരുക്കി മഴയാക്കി നീ
ചിരിക്കുമായിരുന്നു പിന്നെ നീ ഒഴുകുന്ന പുഴയായി
എന്നിലെ മോഹവും സ്വപ്നവും നിന്നിലൊഴുകി തീരത്തടിയുമ്പോൾ
ഒരു സുന്ദര ചിത്രം വരഞ്ഞിരുന്നു എന്നോ നീ എെൻറ തണലായിരുന്നു
വരണ്ട ചിന്തകൾ ഭ്രാന്തിെൻറ വിത്തുകൾ പാകിയ ഇടനാഴിയിൽ
സിരകളെ പൊള്ളിച്ച മരുന്നിനു കുടയായി നിെൻറ
വാക്കുകൾ ഉണ്ടായിരുന്നു മൂർദ്ധാവിലേകിയ ഓരോ ചുംബനത്തിലും തനിച്ചല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു
ഇന്ന് മൗനിയായ നിനക്ക് മരണ ഗന്ധമാണ്
മൗനമുറഞ്ഞു കൂടിയ ശില വികാരങ്ങൾ സ്പർശിക്കാത്ത
തീരം നീ നൽകിയ കടും ചായങ്ങൾ തിരിച്ചെടുക്കുക
ഇനി ഈ കട്ട കറുപ്പിെൻറ പുഷ്പങ്ങൾ മതിയെനിക്ക് മഴവില്ല് തെളിയാത്ത കറുത്ത ആകാശം
പുതു നാമ്പു കിളിർക്കാത്ത മരുഭൂമി സ്വപ്നങ്ങൾ വിടരാത്ത മുറിവേറ്റ ഉറക്കം കൈപിടിക്കുന്നത് ഏതോ അഗാത നിദ്രയിലേക്കാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.