റിയാദ്: സൗദി തൊഴില്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു.
സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മാനേജര്‍ തസ്തികയില്‍ വിദേശിയെ നിയമിച്ചതിന് പുറമെ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച് വിരമിച്ച സ്വദേശി ജോലിക്കാരിയെ തടവിലാക്കിയതായും അവരോട് അപമര്യാദയായി സംസാരിച്ച് നിന്ദിച്ചതായും ഉദ്യോഗസ്ഥനെതിരെ കേസുണ്ട്. വിദേശിയായ മാനേജറെ മന്ത്രാലയം പിടികൂടി നിയമ നടപടിക്ക് കൈമാറിയതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ട്വിറ്ററില്‍ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്ഥാപനം നടത്തുന്ന വിവിധ നിയമ ലംഘനങ്ങളെ കുറിച്ച് സ്വദേശിയില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.