ജിദ്ദ: സൗദി അറേബ്യക്കെതിരെ യമനിലെ ഹൂതി ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തെ തകർത്തതായി യമൻ സപോർട്ട് അലയൻസ് സംഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഖമീസ് മുശൈത്ത് പട്ടണത്തിനുനേരെ വന്ന രണ്ട് ഡ്രോൺ വിമാനങ്ങളെ സഖ്യസേന വെടിവെച്ചിടുകയായിരുന്നു. ഇറാെൻറ സഹായത്തോടെ ഹൂതികൾ ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രങ്ങൾക്കു നേരെയാണ് തിങ്കാളാഴ്ച ഡ്രോണുകളെ അയച്ചത്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ച ഹൂതികൾ സൗദിയിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഡ്രോണുകൾ അയക്കുന്നത് തുടരുകയാണ്. നിരവധി പേരുടെ ജീവനാണിത് അപകടത്തിലാക്കുന്നത്. സംഖ്യസേന ഏപ്രിൽ ഒമ്പതിന് പ്രഖ്യാപിച്ച വെടിനിർത്തൽ നിരസിച്ച്, അന്താരാഷ്ട്ര മാനുഷ്യാവകാശ നിയമത്തിെൻറ കടുത്ത ലംഘനമാണ് ഭീകരർ നടത്തിക്കൊണ്ടിരിക്കുന്നത്. വെടിനിർത്തലിന് അനുകൂലമായോ പ്രതികൂലമായോ ഹൂതികളുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാൽ, ഏകപക്ഷീയ ആക്രമണങ്ങൾ നടത്തുന്നുണ്ട്.
ചെറുതും വലുതുമായ ആയുധങ്ങൾ ഉപയോഗിച്ച് 5000ത്തിലധികം ആക്രമണങ്ങൾ ഇതിനകം നടത്തി.
ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിച്ച് ഹൂതികളുടെ തീവ്രവാദ പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യാനും അവരുടെ വിധ്വംസക കഴിവുകളെ നിർവീര്യമാക്കാനുമുള്ള കടുത്ത നടപടി സംഖ്യസേനക്ക് കീഴിൽ തുടരുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.