മദീന: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മ ദീനയിൽനിന്ന് 120 കിലോമീറ്റർ അകലെ അനേഖ് എന്ന സ്ഥലത്ത് വ്യാഴാഴ്ച നടന്ന അപകടത്തിൽ തിരുവനന്തപുരം പെരുമാതുറ സ്വദേശി വയമ്പുവിളാകം വീട്ടിൽ ഷാഹുൽ ഹമീദാണ് (43) മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന സൗദി പൗരനാണ് മരിച്ച രണ്ടാമത്തെയാൾ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഷാഹുൽ ഹമീദ്. വാഹനത്തിൽ മൂന്ന് സൗദി പൗരന്മാരും ഷാഹുൽ ഹമീദുമാണുണ്ടായിരുന്നത്.
സംഭവസ്ഥലത്തുതന്നെ ഷാഹുൽ ഹമീദും സൗദി പൗരനും മരിച്ചു. മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ നവംബർ 24നാണ് ഷാഹുൽ ഹമീദ് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. അവിവാഹിതനാണ്. മാതാവ്: ഹലീമ ബീവി. സഹോദരങ്ങൾ: സക്കീർ, ലൈല, സഫീദ, സജീദ, പരേതനായ അഷ്റഫ്. മൃതദേഹം സൗദിയിൽതന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മദീന ഘടകം ഭാരവാഹി അബ്ദുൽ അസീസ് കുന്നുംപുറം, റിയാസ് താനൂർ, ഫൈസൽ കോട്ടയം, അബ്ബാസ് ഗുരുക്കൾ കോട്ടയം എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.