ജിദ്ദ: അമീർ നാഇഫ് ബിൻ അബ്ദുൽ അസീസിെൻറ ചരിത്രം തുറന്നു കാട്ടുന്ന പ്രദർശനവും പരിപാടികളും സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു.
കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലാണ് പ്രദർശനമൊരുക്കിയത്. കിങ് ഫൈസൽ യൂനിവേഴ്സിറ്റി കോൺഫറൻസ് ഹാളിലെത്തിയ രാജാവിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, പ്രത്യേക ഉപദേഷ്ടാവ് അമീർ സഈദ് ബിൻ അബ്ദുൽ മുഹ്സിൻ, നാഷനൽ ഗാർഡ് മന്ത്രി അമീർ മുത്ഇബ് ബിൻ അബ്ദുല്ല, കിഴക്കൻ മേഖല അമീർ സഈദ് ബിൻ നാഇഫ്, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫ്, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക മേഖല അസി. ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ, വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അൽഈസ, കിങ് അബ്ദുൽ അസീസ് യൂനിവാഴ്സിറ്റി മേധാവി ഡോ അബ്ദുറഹ്മാൻ അൽയൂബി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഉദ്ഘാടന ശേഷം സൽമാൻ രാജാവ് എക്സിബിഷൻ കണ്ടു. അമീർ നാഇഫ് ബിൻ അബ്ദുൽ അസീസിെൻറ പടങ്ങൾ, സർട്ടിഫിക്കറ്റുകൾ, രേഖകൾ, രാഷ്ട്രീയ, സുരക്ഷ മേഖലയിലെ ചരിത്രവും നേട്ടങ്ങളും തുറന്നു കാട്ടുന്ന പടങ്ങൾ പ്രദർശനത്തിലുണ്ട്. ഇസ്ലാമിനും രാജ്യത്തിനും വേണ്ടി അമീർ നാഇഫ് നടത്തിയ സേവനങ്ങളും നേട്ടങ്ങളും വ്യക്തമാക്കുന്ന ഡോക്യുമെൻറിയും സൽമാൻ രാജാവ് കണ്ടു. നാല് വർഷം മുമ്പ് മരിച്ച അമീർ നാഇഫ് ബിൻ അബ്ദുൽ അസീസ് വർഷങ്ങളോളം ആഭ്യന്തര മന്ത്രിയായിരിക്കെ സുരക്ഷ രംഗത്തും മറ്റും നടത്തിയ സേവനങ്ങൾ യൂനിവേഴ്സിറ്റി മേധാവിയും വിദ്യാഭ്യാസ മന്ത്രിയും നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.