മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി സൗദി വിദേശകാര്യ മന്ത്രി

റിയാദ്: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും പൊതുവായ താൽപ്പര്യമുള്ള വിവിധ നയതന്ത്ര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഈജിപ്ത്, മൗറിട്ടേനിയ, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ മുഖേന ചർച്ചകൾ നടത്തി.

ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതിയുമായി സൗദി വിദേശകാര്യ മന്ത്രി നടത്തിയ ചർച്ചയിൽ മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പ്രധാന വിഷയമായി. സഹോദര രാജ്യമായ ബഹ്റൈനെ ലക്ഷ്യമിട്ട് അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും സമുദ്ര മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണികളെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു.

മേഖലയുടെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതുണ്ടെന്നും, ചർച്ചകളുടെ പാതയിലേക്ക് എത്രയും വേഗം തിരിച്ചെത്താൻ സംയുക്ത ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുപക്ഷവും അടിവരയിട്ടു പറഞ്ഞു.

തുടർന്ന് മൗറിട്ടേനിയൻ വിദേശകാര്യ, സഹകരണകാര്യ മന്ത്രി മുഹമ്മദ് സലേം ഔൽദ് മർസൂകുമായും അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക വിഷയങ്ങളും ഉഭയകക്ഷി കാര്യങ്ങളും ഇരുവരും വിലയിരുത്തി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി നടത്തിയ ചർച്ചയിൽ മേഖലയിലെ പുതിയ നയതന്ത്ര നീക്കങ്ങൾ ഇരുമന്ത്രിമാരും സംസാരിച്ചു. ബഹ്റൈന് നേരെ ഉണ്ടായ ഇറാെൻറ ആക്രമണങ്ങളെയും സമുദ്ര സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളികളെയും സംയുക്തമായി അപലപിച്ച ഇരു നേതാക്കളും, നിലവിലെ അമേരിക്ക-ഇറാൻ കരാർ കൃത്യമായി പാലിക്കേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകൾ വിജയകരമാക്കുന്നതിനും പശ്ചിമേഷ്യയിൽ സമഗ്രമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന പരിഹാരങ്ങളിലേക്ക് എത്തുന്നതിനും കൂടുതൽ അന്താരാഷ്ട്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

Tags:    
News Summary - Saudi Foreign Minister assesses regional security situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.