ജിദ്ദ: കർഫ്യു സമയത്ത് അടിയന്തിരാവശ്യങ്ങൾക്ക് യാത്രാനുമതി നൽകുന്നതിനും മറ്റുമുള്ള ‘തവക്കൽനാ’ ആപ്ലിക്കേഷനിൽ ഗുണഭോക്താക്കൾക്ക് മാസത്തിലൊരിക്കൽ മാത്രമേ താമസ സ്ഥലം (ലൊക്കേഷൻ) മാറ്റാനാകൂവെന്ന് അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുടെ അനുമതിയോടെ സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയാണ് ആപ് പുറത്തിറക്കിയത്.
ലൊക്കേഷൻ മാറ്റം നടത്തുന്ന സമയത്ത് ആൾ ശരിയായ താമസ സ്ഥലത്ത് ഉണ്ടായിരിക്കേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ ഏതെങ്കിലുമൊരു താമസസ്ഥലമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ. അടിയന്തിരഘട്ടങ്ങളിൽ വ്യക്തികൾക്ക് ആപ്പിലൂടെ ഫുഡ് പെർമിറ്റിന് അപേക്ഷിച്ച് അതുപയോഗിക്കാനാവും. ഫുഡ് പെർമിറ്റിന് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകൻ ആപ്പിൽ രേഖപ്പെടുത്തിയ താമസ സ്ഥലത്ത് ഉണ്ടായിരിക്കൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.