ജിദ്ദ: കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ആരോഗ്യ മുൻകരുതൽ നടപടികൾ മനപൂർവം ലംഘിക്കുന്ന വിദേശികൾക്ക് നാട് കടത്തുന്നതടക്കമുള്ള ശിക്ഷയുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മൂക്കും വായയും മറയാതെ മാസ്ക് ധരിക്കുക, പൊതുവിടങ്ങളിൽ സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു സ്വകാര്യ മേഖലകളിൽ പ്രവേശിക്കുേമ്പാൾ ശരീരോഷ്മാവ് പരിശോധനക്ക് വിസമ്മതിക്കുക, ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുേമ്പാൾ വേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ നടപടികൾ നിയമലംഘനമായി കണക്കാക്കും.
അത്തരം ‘പ്രോേട്ടാകോളുകളു’ടെ ലംഘനത്തിന് ആദ്യതവണ 1,000 റിയാൽ പിഴയുണ്ടാകും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. രാജ്യത്ത് താമസിക്കുന്ന വിദേശിയാണെങ്കിൽ പിഴ ചുമത്തിയ ശേഷം നാടുകടത്തുകയും സൗദിയിലേക്ക് പുനപ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മക്ക ഒഴികെയുള്ള മേഖലകളിൽ ടോൾ ഫ്രീ നമ്പരായ 999ൽ അറിയിക്കണം. മക്ക മേഖലയിൽ 911 എന്ന നമ്പറിലാണ് അറിയിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.