സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ദമ്മാമിൽ ചേർന്ന മന്ത്രിസഭായോഗം
റിയാദ്: 165,40 കോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്ന 2026-ലേക്കുള്ള ബജറ്റിന് അംഗീകാരം നൽകി സൗദി മന്ത്രിസഭ. ഇതാദ്യമായി ദമ്മാമിലെ അൽ ഖലീജ് കൊട്ടാരത്തിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ധനവകുപ്പ് അവതരിപ്പിച്ച കരട് ബജറ്റ് 1.147 ലക്ഷം കോടി റിയാൽ വരുമാനവും 1.313 ലക്ഷം കോടി റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷമായ 2026-ലേക്കുള്ള സൗദിയുടെ പൊതുബജറ്റാണിത്. 2025-ലെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് പുതിയ ബജറ്റിൽ ചെലവിനത്തിൽ രണ്ട് ശതമാനത്തിന്റെ വർധന കണക്കാക്കുന്നു. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന, സാമൂഹിക പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിനും പൗരന്മാരെയും അവരെ സേവിക്കുന്നവരെയും അതിന്റെ മുൻഗണനകളിൽ മുൻപന്തിയിൽ നിർത്തുന്നതിനും സജീവമായി പ്രതിജ്ഞാബദ്ധരാകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.