ത്വാഇഫിൽ കനത്ത മഴയെത്തുടർന്നുള്ള മലവെള്ളപ്പാച്ചിൽ വാഹനങ്ങൾ ഒലിച്ചുപോകുന്നു
ത്വാഇഫ്: സൗദി പടിഞ്ഞാറൻ മേഖലയിലെ ത്വാഇഫിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയെത്തുടർന്ന് പരക്കെ നാശനഷ്ടം. അതിശക്തമായ മഴയിൽ താഴ്‌വരകളിൽ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിൽ നഗരത്തിലെ പ്രധാന റോഡുകളും ഇടവഴികളും പൂർണമായി വെള്ളത്തിനടിയിലായി.
കനത്ത ഒഴുക്കിൽ പാതയോരങ്ങളിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിച്ചിരുന്നതുമായ നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്. പ്രളയസമാനമായ അന്തരീക്ഷം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജനവാസ മേഖലകളിലൂടെ ഉൾപ്പെടെ വൻതോതിൽ വെള്ളം കുതിച്ചൊഴുകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, മോശം കാലാവസ്ഥ കണക്കിലെടുത്ത് സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് രംഗത്തെത്തി. കനാലുകൾ, തോടുകൾ, താഴ്വരകൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ അകന്നുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.
മേഖലയിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ത്വാഇഫിെൻറ വിവിധ ഭാഗങ്ങൾക്ക് പുറമെ മക്ക, അൽബാഹ, അസീർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.