ജിദ്ദ: മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവേയുടെ ജിദ്ദ - മദീന പാതയിലെ പരീക്ഷണഒാട്ടം വിജയകരമായി നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് റാബിഗിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റി വഴി വൈകിട്ട് 4.15 ഒാടെയാണ് ട്രെയിൻ മദീനയിൽ എത്തിയത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബൻദർ, ഗതാഗത മന്ത്രി സുലൈമാൻ അൽ ഹംദാൻ എന്നിവർ ആദ്യയാത്രയിൽ ട്രെയിനിൽ ഉണ്ടായിരുന്നു. മദീനയിൽ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസലിെൻറ നേതൃത്വത്തിൽ ട്രെയിനിനെ വരവേറ്റു.25 കിലോമീറ്റർ മുതൽ 100 കി.മീ വരെ വേഗതയിലാണ് റാബിഗ് വരെയുള്ള പരീക്ഷണ ഒാട്ടം നടത്തിയത്. പിന്നീട് പരാമവധി വേഗം 300 കിലോമീറ്ററിലേക്ക് വർധിപ്പിച്ചു. 30 മിനിറ്റാണ് ട്രെയിൻ മദീന സ്റ്റേഷനിൽ നിർത്തിയിട്ടത്. തുടർന്ന് 4.45 ഒാടെ ജിദ്ദയിലേക്ക് മടക്കയാത്ര പുറപ്പെട്ടു. മടക്കയാത്രയിൽ മദീന ഡെപ്യൂട്ടി ഗവർണറും സംഘത്തിനൊപ്പം ചേർന്നു.
നിർമാണം അവസാന ഘട്ടത്തിലേക്ക് കടന്ന ഹറമൈൻ റെയിൽവേയുടെ ഏറ്റവും ദൈർഘ്യമേറിയ ഭാഗമാണ് ജിദ്ദ^മദീന പാത. ചെങ്കടൽ തീരത്തെ വ്യാവസായിക നഗരമായ റാബിഗ് വഴിയാണ് പാത മദീനയിലെത്തുന്നത്. മദീനയില്‍ നിന്ന് പണിയാരംഭിച്ച െറയില്‍വെയുടെ ഭാഗിക പരീക്ഷണ ഓട്ടം ഇതിന് മുമ്പ് പല ഘട്ടങ്ങളിലായി നടന്നിരുന്നു.
ആദ്യ ട്രെയിൻ കഴിഞ്ഞ ബുധനാഴ്ചയാണ് റാബിഗിൽ നിന്ന് ജിദ്ദയിൽ എത്തിയത്. ജിദ്ദ^മക്ക പാതയിലെ നാമമാത്ര പണികളാണ് ഇനി തീരാനുള്ളത്. സ്റ്റേഷനുകളുടെ അവസാന പണികളും. തീര്‍ഥാടര്‍കര്‍ക്കും പുണ്യനഗരങ്ങള്‍ക്കിടയിലുള്ള യാത്രക്കാര്‍ക്കും ഏറെ ഉപകരിക്കുന്ന ഹറമൈൻ റെയിൽവേയുടെ ആകെ നീളം 450 കിലോമീറ്ററാണ്. സ്പാനിഷ് സാേങ്കതിക സഹായത്തിൽ ഇരട്ട ഇലക്ട്രിക് പാതയിലാകും സർവീസ് നടക്കുക. വര്‍ഷത്തില്‍ 60 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം ചെയ്യാനാകുമെന്നാണ് ഗതാഗത മന്ത്രാലയത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.