ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ കലാ സാംസ്കാരിക-പൊതുരംഗത്തെ നിറസാന ്നിധ്യമായ നാച്ചു അണ്ടോണയുടെ വിശ്രമമില്ലാത്ത കലാജീവിതത്തിന് ഒരു അംഗീകാരംകൂടി. കേ രളത്തിലെ മാപ്പിളപ്പാട്ടുരംഗത്തെ പ്രഗൽഭരോടൊപ്പം ലക്ഷദ്വീപില്‍ നടന്ന സംഗീത സാം സ്കാരിക പരിപാടികളില്‍ പെങ്കടുക്കാൻ കഴിഞ്ഞതിലെ ചാരിതാർഥ്യത്തിലാണ് അദ്ദേഹം.
ദമ്മാമിലെ പ്രവാസ ചരിത്രത്തിൽ മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട മേഖലയിൽ നാച്ചു അേണ്ടാണ എന്ന താമരശ്ശേരി സ്വദേശി നാസറിെൻറ പേര് മാറ്റിനിർത്താനാവില്ല. 84ൽ ബഹ്റൈനിൽ പ്രവാസം ആരംഭിച്ചപ്പോൾ ഗൾഫ് അടിസ്ഥാനത്തിൽ നടന്ന മാപ്പിളപ്പാട്ടു മത്സരത്തിൽ എടപ്പാൾ ബാപ്പു, കുഞ്ഞിമൂസ, കോട്ടക്കൽ അബ്ദുറഹ്മാൻ എന്നിവരുൾപ്പെടെയുള്ളവരെ തോൽപിച്ച് 20കാരനായ നാച്ചു ഒന്നാംസ്ഥാനത്തെത്തി. 87ൽ സൗദിയിലെത്തിയ നാച്ചു സൗദിയിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളിലുമായി ആയിരത്തിലധികം വേദികളിൽ പാടിക്കഴിഞ്ഞു.
തലമുറകളെ മാപ്പിളപ്പാട്ടിലേക്ക് അടുപ്പിച്ച യുഗപ്രഭാവരായ മൂസ എരഞ്ഞോളി, വടകര കുഞ്ഞിമൂസ, പീർ മുഹമ്മദ്, കണ്ണൂർ സലീം, വടകര ക്രിഷ്ണദാസ് തുടങ്ങി പഴയ തലമുറയിലെ ഗായകന്മാരെയും കണ്ണൂർ ഷെരീഫ്, എം.എ. ഗഫൂർ, ആബിദ് കണ്ണൂർ, മുഹമ്മദാലി, താജുദ്ദീൻ വടകര, കൊല്ലം ഷാഫി, ആസിഫ് കാപ്പാട്, നിസാർ വയനാട് തുടങ്ങി പുതിയ തലമുറയിലെ ഒട്ടനവധി കലാകാരന്മാരെയും സൗദി അറേബ്യയിലെ മലയാളി ആസ്വാദകവൃന്ദത്തിനു പ്രാപ്യമാക്കിയ നാച്ചു മാപ്പിളപ്പാട്ടിെൻറ ആത്മാവുതൊട്ടറിഞ്ഞ മികച്ച സംഘാടകനും പ്രതിഭാധനനായ ഗായകനുമാണ്. നാച്ചുവിനെ തേടി നിരവധി പുരസ്കാരങ്ങൾ ജി.സി.സിയുടെ പല ഭാഗത്തുനിന്നും ഇതിനോടകം തേടിയെത്തി.
2015ൽ സൗഹൃദവേദി അവാർഡ്, ജിദ്ദ മാപ്പിളകല അക്കാദമി അവാർഡ്, മാപ്പിള കലാവേദി മിഡിലീസ്റ്റ് അവാർഡ്, കെ.എം.സി.സി അവാർഡ് തുടങ്ങിയവ അതിൽപെടുന്നു. നാട്ടിലെ മാപ്പിളപ്പാട്ട് രംഗത്തെ എല്ലാവരുമായി അടുത്ത ബന്ധം പുലർത്തുന്ന നാച്ചു ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം. കരുവാരകുണ്ട് തുടങ്ങിയവരുടെ നിരവധി പാട്ടുകൾ കാസറ്റുകളിൽ പാടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ ഈ അണ്ടോണക്കാരെൻറ അറേബ്യൻ മണലാരുണ്യത്തിൽ ആരംഭിച്ച പാട്ടുവഴി ഇപ്പോൾ അറബിക്കടലും കടന്ന് പവിഴ ദ്വീപിെൻറ തീരത്തും എത്തിയിരിക്കുകയാണ്. സൗദയാണ് നാച്ചുവിെൻറ ഭാര്യ. സന, സനീഹ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.