റിയാദ്: കിർഗിസ്താനിൽ ഉന്നത സൈനിക പദവി നേടിയ മലയാളി എന്നരീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പരിചയപ്പെടുത്തിയ കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിെൻറ പൗരത്വം കിർഗിസ്താൻ റദ്ദാക്കി. ഇതുസംബന്ധിച്ച് കിർഗിസ്താൻ പ്രസിഡൻറ് പുറത്തിറക്കിയ സർക്കുലർ പുറത്തുവന്നു. പൗരത്വം റദ്ദാക്കിയ കാര്യം സൗദിയിലെ അംബാസഡർ അബ്ദുല്ലത്തീഫ് ജുമാബേവ് സ്ഥിരീകരിച്ചു.
കിർഗിസ്താൻ സർക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്നനിലയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് റഫീഖിനെതിരെ സൗദി അറേബ്യയിലെ ഒരു വനിതയും ഇന്ത്യയിൽ നിന്നുള്ള വ്യവസായിയും കഴിഞ്ഞ മാർച്ചിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കിർഗിസ്താൻ സർക്കാർ അന്വേഷണം നടത്തിയത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടു. കിർഗിസ്താൻ പാസ്പോർട്ട് ഉണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ ഇയാൾക്ക് ഒരു ബന്ധവുമില്ലെന്ന് അംബാസഡർ പറഞ്ഞു. ഏപ്രിൽ 15 മുതൽ റഫീഖിെൻറ പാസ്പോർട്ടിന് കടലാസിെൻറ വില മാത്രമേയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
കിർഗിസ്താൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച മലയാളി എന്നരീതിയിൽ 2017 ജനുവരി ആദ്യത്തിലാണ് വാർത്ത വന്നത്. എന്നാൽ, ഇദ്ദേഹത്തിന് കിർഗിസ്താൻ സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന് അംബാസഡർ വ്യക്തമാക്കി. മാർക്കറ്റിൽനിന്ന് വിലകൊടുത്തു വാങ്ങിയ പട്ടാള യൂനിഫോമാണ് ഇദ്ദേഹം ഉപയോഗിച്ചത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമുള്ള വിഡിയോ ദൃശ്യങ്ങൾ വ്യാജമാണ്. കിർഗിസ്താൻ സൈന്യത്തിൽനിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഇതെന്ന് അംബാസഡർ വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ എരവന്നൂർ സ്വദേശിയാണ് ശൈഖ് റഫീഖ്. കേരളത്തിലെ ഉന്നത മത-രാഷ്ട്രീയ നേതാക്കൾ സൗദിയിൽ വരുേമ്പാൾ റഫീഖുമായി കുടിക്കാഴ്ച നടത്താറുണ്ട്. ഇയാളുമായി നാലു മില്യൺ റിയാലിെൻറ ഇടപാട് നടത്തിയ കേസിൽ ഒരു മലയാളി സൗദിയിൽ ജയിലിലുണ്ട്. അഞ്ചു മില്യൺ നഷ്ടപ്പെട്ട മറ്റൊരു മലയാളിയാണ് കിർഗിസ്താൻ സർക്കാറിന് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.