റിയാദ്: ദുബൈയിൽനിന്ന് ബിസിനസ് ആവശ്യത്തിന് റിയാദിലെത്തിയ മലയാളി യുവാവിെൻറ യാത ്രാരേഖകളും മറ്റു വിലപ്പെട്ട വസ്തുക്കളും മോഷണം പോയി.
സന്ദർശന വിസയിൽ ബുധനാഴ് ച റിയാദിലെത്തിയ കൊല്ലം എഴുകോൺ സ്വദേശി ഷമീറിെൻറ മൊബൈൽ ഫോൺ, ലാപ്ടോപ്, പാസ്പോർ ട്ട്, ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്നിവ അടങ്ങിയ ബാഗാണ് വെള്ളിയാഴ്ച ഉച്ചയോടുകൂടി കാറിൽ നിന്ന് മോഷണം പോയത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.30ഒാടെ റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിന് സമീപം നാദക് റസ്റ്റാറൻറിെൻറ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് രേഖകൾ നഷ്ടെപട്ടത്. മുൻവശത്തെ ഡോർ തുറന്നാണ് ലാപ്ടോപ് ബാഗും രേഖകളും കള്ളൻ അപഹരിച്ചതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാത്രി ദുബൈയിലേക്ക് തിരിക്കാനിരിക്കേയാണ് കവർച്ച നടന്നത്. ഭാര്യയും രണ്ടുകുട്ടികളും ദുബൈയിലാണുള്ളത്.
എത്രയുംപെെട്ടന്ന് അവിടെ എത്തേണ്ടതുമുണ്ട്. എന്നാൽ, യാത്രാരേഖകൾ തന്നെ നഷ്ടെപ്പട്ട സാഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് ഷമീർ. നഷ്ടപ്പെട്ട വസ്തുക്കളും രേഖകളും കണ്ടുകിട്ടുന്നവർ 0544635559 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.